കറാച്ചി: പാകിസ്താനിലെ പ്രശസ്ത എഴുത്തുകാരിയും നാടകകൃത്തുമായ ഹസീന മുഈൻ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ലാഹോറിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങൾക്കുമുമ്പ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. സ്തനാർബുദം ഭേദപ്പെട്ട് വിശ്രമത്തിൽ കഴിഞ്ഞുവരുകയായിരുന്നു. അർബുദത്തെ അതിജീവിച്ചത് സംബന്ധിച്ച് തയാറാക്കിയ വെബ് സീരീസ് ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം.

ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയും നാടകങ്ങളിലൂടെയും ഇന്ത്യയിലും പാകിസ്താനിലും പ്രശസ്തയാണ് മുഈൻ. 1941 നവംബർ 20ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ജനിച്ച അവർ വിഭജനത്തെ തുടർന്ന് പാകിസ്താനിലെ റാവൽപിണ്ടിയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് കറാച്ചിയിൽ സ്ഥിരതാമസമാക്കി. 1963ൽ കറാച്ചി യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പാകിസ്താനിലെ കലകൾക്ക് നൽകിയ അസാധാരണ സംഭാവനക്കുള്ള പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡിന് അർഹയായിട്ടുണ്ട്. രാജ്കപൂറിെൻറ ജനപ്രിയ സിനിമയായ 'ഹെന്ന'യടക്കം നിരവധി സിനിമകൾക്ക് സംഭാഷണം എഴുതിയിട്ടുണ്ട്. റേഡിയോ പാകിസ്താനിൽ പ്രക്ഷേപണം ചെയ്ത 'സ്റ്റുഡിയോ നമ്പർ 9' എന്ന നാടകത്തിലൂടെയാണ് മുഈൻ ശ്രദ്ധേയയാകുന്നത്.