- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫിയും മാങ്കൂട്ടത്തിലും സഞ്ചരിച്ച കാറിന് കൈകാട്ടി പോലീസ്; തടഞ്ഞു നിര്‍ത്തിയപ്പോള്‍ എംഎല്‍എയേയും എംപിയേയും പോലീസ് തിരിച്ചറിഞ്ഞില്ല; ഡിക്കി തുറന്ന് പെട്ടി അരിച്ചു പെറുക്കി പരിശോധന; നിലമ്പൂരിലും 'പെട്ടി വിവാദം'; പരിശോധിച്ചവരോട് കയര്‍ത്ത് മാങ്കുട്ടത്തിലും; ഗൂഡാലോചന ആരോപിച്ച് കെപിസിസി
മലപ്പുറം: നിലമ്പൂരിലെ പരിശോധനാ വിവാദം. എംപി ഷാഫി പറമ്പിലിന്റേയും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും കാര്‍ യാത്ര പോലീസ് തടഞ്ഞതാണ് ഇതിന് കാരണം. രണ്ടു പേരും സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞു. തുടര്‍ന്ന് കാറിന്റെ ഡിക്കി തുറന്ന് പരിശോധിച്ചു. ബാഗുകളും തുറന്നു. ഇതില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ ജനപ്രതിനിധികള്‍ ചോദ്യം ചോദിച്ചു. തങ്ങള്‍ എംഎല്‍എയും എംപിയുമാണെന്ന് അറിയില്ലേ എന്നും ചോദിച്ചു. എന്നാല്‍ അറിയില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. ഇത് നേതാക്കളെ ചൊടിപ്പിച്ചു. കാണിച്ചു തരാമെന്ന് പോലീസുകാര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടിയും നല്‍കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നിലപ്പെട്ടി വിവാദം ആളിക്കത്തിയിരുന്നു. ഇതിന് സമാനമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായത്. സിപിഎമ്മിന് വേണ്ടി വേഷം കെട്ടരുതെന്ന് എംപിയും എംഎല്‍എയും പോലീസുകാരോട് പറഞ്ഞു. സര്‍വ്വീസ് ഇനിയും ഉണ്ടെല്ലോ എല്ലാം പഠിപ്പിച്ചു തരാമെന്നും പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
അതേസമയം, കോണ്‍ഗ്രസുകാരെ പോലീസ് ബോധപൂര്‍വ്വം അപമാനിക്കുകായണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. പരാതിയും നല്‍കും. അതിനിടെ പരിശോധനയില്‍ ബന്ധമില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജും പ്രതികരിച്ചു. വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് കെപിസിസിയും ആരോപിക്കുന്നു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരിന്നു സംഭവം നടന്നത്. പക്ഷെ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. പൊട്ടിമുളച്ച് എംഎല്‍എയും എംപിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണം പിന്നാലെ എല്‍.ഡി.എഫ്. ഉയര്‍ത്തിയതിന് പിന്നാലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച രാത്രി ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം വടപുറത്ത് എത്തിയപ്പോള്‍ പോലീസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിതരായത്.
അന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് നഗരത്തിലെ ഹോട്ടലിൽ മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു സിപിഎം ആരോപണം. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിനു ലഭിച്ചില്ല. ഉപതിരഞ്ഞെടുപ്പിൽ രാഹുൽ വിജയിച്ചു.