വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ രൂക്ഷമായ പ്രതികരണവുമായി ലോകകോടീശ്വരന്‍ ഇലോണ്‍സ മസ്‌ക്. ഈ ബില്ല് പസാക്കിയ സെനറ്റര്‍മാരേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്ന ട്രംപും മസ്‌ക്കും തമ്മില്‍ ഇനി ഒരിക്കലും ചേരാനാകാത്ത വിധം പൂര്‍ണമായി അടിച്ചു പിരിഞ്ഞു എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.

ജനക്ഷമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കന്നതിനും വേണ്ടിയാണ് ട്രംപ് പുതിയ എക്സ്പെന്‍സ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ ബില്ല് വെറുപ്പുണ്ടാക്കുന്ന തരത്തില്‍ മ്ലേച്ഛമാണ് എന്നാണ് മസ്‌ക്ക് കുറ്റപ്പെടുത്തിയത്. എല്ലാവരും ക്ഷമിക്കണം എന്നും തനിക്ക് ഇനി അങ്ങോട്ട് ഇതൊന്നും സഹിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ഇലോണ്‍ മസ്‌ക്ക് ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്ത സെനറ്റര്‍മാരെ ഓര്‍ത്ത് ലജ്ജിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ക്കും അറിയാമെന്നും മസ്‌ക്ക് അഭിപ്രായപ്പെട്ടു. അതേ സമയം ബില്ലിനെ ട്രംപ് ബിഗ് ബ്യൂട്ടിഫുള്‍ ബില്ല് എന്നാണ് വിശേഷിപ്പിച്ചത്. മസ്‌ക്കിന്റെ വിമര്‍ശനം ഉയര്‍ന്നതിന് തൊട്ടു പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങളും രംഗത്ത് വന്നു. മസ്‌ക്കിന്റെ ഈ അഭിപ്രായ പ്രകടനം കൊണ്ട് ട്രംപ് നിലപാട് മാറ്റാന്‍ പോകുന്നില്ലെന്നും ഗംഭീരമായ ഈ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഉറച്ചു നില്‍ക്കുകയാണെന്നുംെേ െവറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.

ട്രംപിനെതിരെ മസ്‌ക്ക് ഇതു വരെയുള്ള നടത്തിയിട്ടുളളതില്‍ ഏറ്റവും രൂക്ഷമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പുതിയ ബില്ല് കാരണം ബജറ്റ് കമ്മി 2.5 ട്രില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കക്കാരെ താങ്ങാനാവാത്ത കടബാധ്യതയിലേക്ക് തള്ളിവിടുമെന്നും മസ്‌ക്ക് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ട്രംപ് നിയോഗിച്ച ഡോജിന്റെ പ്രധാന

ചുമതലയില്‍ നിന്ന് ഇലോണ്‍ മസ്‌ക്ക് കഴിഞ്ഞ അഞ്ച് ദിവസം മുമ്പാണ് ഒഴിവായത്.

സാധാരണയായി വിമര്‍ശനം അംഗീകരിക്കാന്‍ കഴിയാത്ത ട്രംപിനെ സംബന്ധിച്ച് ഒരു കാലത്ത് ഉറ്റസഹായി ആയിരുന്ന മസ്‌ക്കിന്റെ കുറ്റപ്പെടുത്തല്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. ബില്ലിനെക്കുറിച്ച് മസ്‌ക് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സനും പറഞ്ഞു. ഏറ്റവും മികച്ച ഈ ബില്ലിനെ കുറിച്ച് മസ്‌ക്കിന് തെറ്റിദ്ധാരണയാണ് ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ മസ്‌ക്ക് പറയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച സമിതിയായ ഡോജിന്റെ പ്രവര്‍ത്തനങ്ങളെ ഈ ബില്ല് ദോഷകരമായ ബാധിക്കും എന്നാണ്. അത് സമയം ട്രംപ് വാദിക്കുന്നത് പുതിയ തീരുമാനം നികുതികള്‍ കുറയാന്‍ കാരണമാകും എന്നാണ്.