- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ കൂടാരങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ മിസൈല്‍ വര്‍ഷം; ലെബനനിലും ചോരപ്പുഴ; ഇസ്രായേല്‍ നീങ്ങുന്നത് കരയുദ്ധത്തിലേക്ക്; കൊല്ലപ്പെട്ടത് 600ലേറെ ഫലസ്തീനികള്‍; പശ്ചിമേഷ്യ വീണ്ടും കത്തുന്ന യുദ്ധക്കളം

ഗാസ: ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കഴിഞ്ഞിരുന്ന കൂടാരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മധ്യ ഗാസയിലെ ദൈര്‍ അല്‍ ബലാ പട്ടണത്തിന് തെക്കുള്ള അല്‍-സിത്ത് ക്യാമ്പിന് നേരെയാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയത്. 22 വയസ്സുകാരനായ അബ്ദുല്‍ റഹ്‌മാന്‍ ഖാന്‍ബൂര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന് കീഴിലുള്ള റെസ്‌ക്യൂ സര്‍വീസിന്റെ കേന്ദ്രമായിരുന്നു തകര്‍ത്തതെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി വ്യക്തമാക്കി. രണ്ട് മിസൈലുകളാണ് ക്യാമ്പിന് നേരെ തൊടുത്തുവിട്ടത്. ഇതില്‍ ആദ്യത്തേത് മണ്ണില്‍ പതിച്ചെങ്കിലും പൊട്ടിത്തെറിച്ചില്ല. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ മിസൈല്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം പുകയും അവശിഷ്ടങ്ങളും ഉയര്‍ന്നു. സ്ഫോടനം സൃഷ്ടിച്ച വലിയ ഗര്‍ത്തം പരിശോധിക്കുന്ന ഫലസ്തീനികളുടെ ചിത്രങ്ങളും പിന്നീട് പുറത്തുവന്നു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനുശേഷം ആയിരക്കണക്കിന് ഗാസ നിവാസികള്‍ ടെന്റുകളിലാണ് താമസിക്കുന്നത്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 689 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ കുറഞ്ഞത് അഞ്ച് ഇസ്രായേലി സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു.
മാധ്യമ നിയന്ത്രണങ്ങളും ഗാസയിലേക്കുള്ള പരിമിതമായ പ്രവേശനവും കാരണം ഈ മരണസംഖ്യകളുടെ സ്വതന്ത്രമായ സ്ഥിരീകരണവും പോരാട്ടത്തെക്കുറിച്ചുള്ള സ്വതന്ത്ര റിപ്പോര്‍ട്ടിംഗും സാധ്യമല്ല. അതേസമയം, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലില്‍ ് നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന്, ഞായറാഴ്ച ലെബനനിലെ കര അധിനിവേശത്തിനുള്ള പദ്ധതികള്‍ക്ക് ഇസ്രായേല്‍ അമേരിക്കയ്‌ക്കൊപ്പം ബോംബാക്രമണം തുടരുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്.
കരാര്‍ ലംഘനങ്ങളിലായി ഇതുവരെ 689 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ അഞ്ച് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ആക്രമണങ്ങള്‍ക്ക് പുറമെ ഇസ്രായേല്‍ ഇറാനിലും ബോംബാക്രമണം തുടരുകയാണ്. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ കരയുദ്ധത്തിനും ഇസ്രായേല്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ലെബനനില്‍ ഇതുവരെ 118 കുട്ടികളടക്കം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.


