വിവാഹേതര ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റത്തിന് ഇന്തോനേഷ്യയിലെ അച്ചി പ്രവിശ്യയില്‍ യുവതിക്കും യുവാവിനും 100 ചാട്ടവാറടി വീതം പരസ്യശിക്ഷ. ചാട്ടവാറടിയുടെ വേദന സഹിക്കാനാവാതെ യുവതി ബോധരഹിതയായി വീണു. ഇന്തോനേഷ്യയില്‍ ശരിയത്ത് നിയമം നിലനില്‍ക്കുന്ന ഏക പ്രവിശ്യയാണ് അച്ചി. ബന്ദാ അച്ചിയിലെ പൊതുപാര്‍ക്കില്‍ നൂറുകണക്കിന് ആളുകള്‍ സാക്ഷ്യം വഹിക്കെയായിരുന്നു ശിക്ഷ നടപ്പാക്കിയത്.

ചൂരല്‍ വടികൊണ്ടുള്ള അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ നിലത്തു വീണ യുവതിയെ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘമെത്തി സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മറ്റ് നാലുപേര്‍ക്കും മദ്യപാനം, അന്യപുരുഷനുമായി അടുത്തിടപഴകല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായി 8 മുതല്‍ 29 വരെ ചാട്ടവാറടികള്‍ നല്‍കി. അച്ചി പ്രവിശ്യയിലെ ശരിയത്ത് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷയെന്ന് പ്രോസിക്യൂട്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നിയമം ലംഘിക്കുന്നവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.

ശിക്ഷിക്കപ്പെട്ടവരില്‍ ഒരു ശരിയത്ത് പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മദ്യപാനം, ചൂതാട്ടം, സ്വവര്‍ഗരതി, വിവാഹേതര ബന്ധങ്ങള്‍ എന്നിവയ്ക്ക് അച്ചിയില്‍ കടുത്ത ശിക്ഷയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സമാനമായ കുറ്റത്തിന് ഒരു ദമ്പതികള്‍ക്ക് 140 അടി വീതം നല്‍കിയിരുന്നു. 2015 ല്‍ പ്രവിശ്യയില്‍ ശരീഅത്ത് നിയമം നടപ്പിലാക്കിയതിനു ശേഷമുള്ള ഏറ്റവും കഠിനമായ ശിക്ഷയായിരിക്കാം ഇത്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും അച്ചി ഒഴികെയുള്ള ഇന്തോനേഷ്യന്‍ ഭാഗങ്ങളില്‍ മതേതര നിയമങ്ങളാണ് പിന്തുടരുന്നത്.

മനുഷ്യാവകാശ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടയിലും അച്ചിയില്‍ ഇത്തരം പ്രാകൃത ശിക്ഷാമുറകള്‍ക്ക് വലിയ ജനപിന്തുണയുണ്ട്. ചൂരല്‍ കൊണ്ട് അടിക്കുന്നതിന്റെ ചിത്രങ്ങളില്‍ സ്ത്രീ മുട്ടുകുത്തി നില്‍ക്കുന്നതായി കാണാം. മുഖംമൂടി ധരിച്ച ഒരാള്‍ ചൂരല്‍ കൊണ്ട് ആവര്‍ത്തിച്ച് അവളെ അടിക്കുന്നതായി കാണിച്ചു. മറ്റൊരു ചിത്രത്തില്‍ അവള്‍ കണ്ണുനീര്‍ തുടയ്ക്കുന്നതായി കാണിച്ചു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.

എന്നാല്‍ ആറ് മതങ്ങളെയും തദ്ദേശീയ വിശ്വാസങ്ങളെയും ഔദ്യോഗികമായി അംഗീകരിക്കുന്നു. ഇസ്ലാമിക കോഡ് ലംഘിച്ചതിന് ചാട്ടവാറടി ലഭിച്ച ആറ് പേരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.