- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപകാരികളെ അവർ ന്യായികരിക്കുന്നു; ആക്രമണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി; ഇനി ചൂരൽ പ്രയോഗം മാത്രമാണ് ഏക രക്ഷ; മുർഷിദാബാദിലെ സംഘർഷത്തിൽ പ്രതികരിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ മുർഷിദാബാദിൽ കലാപം അതിരൂക്ഷമായി തുടരുകയാണ്. ഇപ്പോൾ കലാപകാരികൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥിതിഗതികൾ വഷളാകുമ്പോൾ നിശബ്ദത പാലിക്കുകയാണെന്നും, ആരോപിച്ചു, ഇനി വടി പ്രയോഗം മാത്രമാണ് ലഹളക്കാർക്കുള്ള ഏക ചികിത്സ എന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
'ബംഗാൾ കത്തുന്നു, എന്നിട്ടും മുഖ്യമന്ത്രി നിശബ്ദയാണ്, കലാപകാരികളെ ‘സമാധാന ദൂതന്മാർ’ എന്ന് വിളിക്കുന്നു. എന്നാൽ ബലം മാത്രം മനസ്സിലാക്കുന്നവർ വാക്കുകൾക്ക് ചെവികൊടുക്കില്ല. മതേതരത്വത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ കലാപകാരികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. കഴിഞ്ഞ ഒരാഴ്ചയായി മുർഷിദാബാദ് മുഴുവൻ കത്തിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും സർക്കാർ മൗനം പാലിക്കുന്നു.
പ്രദേശത്തെ ന്യൂനപക്ഷ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചതിന് ജുഡീഷ്യറിക്ക് ഞാൻ നന്ദി പറയുന്നു. മുർഷിദാബാദിലെ കലാപത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നു. സമാജ്‌വാദി പാർട്ടിയും നിശബ്ദമാണ്. അക്രമത്തെ അപലപിക്കുന്നതിനുപകരം അവർ പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത് അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭേദഗതി നിയമം പാസാക്കിയതിന് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും യോഗി ആദിത്യനാഥ് പ്രശംസിച്ചു. വഖഫ് ഭേദഗതി നിയമം പാസാക്കി പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിക്കുന്നത് അവസാനിപ്പിച്ച പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടും ഞങ്ങൾ നന്ദിയുള്ളവരാണ്. ഇനി, വീണ്ടെടുക്കപ്പെട്ട ഭൂമി ആശുപത്രികൾ, പാവപ്പെട്ടവർക്ക് വീടുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.