തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവയിലെ അധ്യക്ഷരുടെ സംവരണമാണ് തീരുമാനിച്ചത്.

941 ഗ്രാമപഞ്ചായത്തുകളില്‍ 471 പേര്‍ വനിതാ പ്രസിഡന്റുമാരായിരിക്കും. വനിതാ- പൊതുവിഭാഗം 417, പട്ടികജാതി 46, പട്ടിക വര്‍ഗം 8 എന്നിങ്ങനെയാണ് സംവരണം. പൊതുവിഭാഗത്തില്‍ 416 പേരാണ് പ്രസിഡന്റാവുക. പട്ടികജാതിയില്‍ നിന്ന് 92 പേരും പട്ടിക വര്‍ഗത്തില്‍ നിന്ന് 16 പേരും പ്രസിഡന്റാവും.

152 ബ്ലോക്ക് പഞ്ചായത്തില്‍ 77 പേര്‍ വനിതാ പ്രസിഡന്റാവും. വനിതാ- പൊതുവിഭാഗം 67, പട്ടിക ജാതി 8, പട്ടിക വര്‍ഗം 2. പൊതുവിഭാഗത്തില്‍ 67 പേര്‍ പ്രസിഡന്റാകും. പട്ടിക ജാതിയില്‍ 15, പട്ടിക വര്‍ഗം 3 എന്നിങ്ങനെയാണ് സംവരണം. 14 ജില്ലാ പഞ്ചായത്തില്‍ ഏഴ് വനിതകള്‍ പ്രസിഡന്റാകുമ്പോള്‍ പൊതുവിഭഗത്തില്‍ നിന്ന് ആറു പേരും പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരാളും പ്രസിഡന്റാവും.

മുന്‍സിപ്പാലിറ്റി

87 മുന്‍സിപ്പാലിറ്റിയില്‍ 44 വനിതകള്‍ ചെയര്‍പേഴ്സണാവും. വനിതാ പൊതുവിഭാഗം 41, പട്ടിക ജാതി മൂന്ന്. പൊതുവിഭാഗത്തില്‍ 39 പേരും പട്ടികജാതിയില്‍ ആറും പട്ടിക വര്‍ഗത്തില്‍ നിന്ന് ഒരാളും ചെയര്‍മാനാകും. സംസ്ഥാനത്തെ ആറ് കോര്‍പറേഷനില്‍ മൂന്ന് പേര്‍ വനിതാ മേയര്‍മാരാകും. പൊതുവിഭാഗം മൂന്ന്.