കണ്ണൂർ: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ആളാണേയെന്ന സംശയിക്കുന്നതായി കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മുതൽ എം.എസ്.എം കോളേജിൽ ഡിഗ്രി സർട്ടിഫിക്കറ്റില്ലാതെ എസ്.എഫ്.ഐ നേതാവ് പി.ജി. കോഴ്‌സിന് ചേർന്നത് ഈ കാര്യത്തിൽ കോളേജ് അധികൃതർക്കും അന്നത്തെ പ്രിൻസിപ്പാൾ ഭദ്ര കുമാരിക്കും സി.പി എം ജില്ല കമ്മിറ്റിയംഗം ബാബുജാനു പങ്കുണ്ട്.

2018ൽ കോളേജ് നിർത്തിപ്പോയ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് 2019 ൽ എംഎസ്എം കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റാകുന്നത്? എസഎഫ്‌ഐയുടെ സംഘടനാരീതി ഇങ്ങനെയാണോ...? കോളേജ് പഠനം നിർത്തപ്പോയവരാണോ കോളേജ് യൂണിറ്റ് ഭാരവാഹികളാകുന്നതെന്നും ഷമ്മാസ് ചോദിച്ചു.

കഴിഞ്ഞ ജൂൺ 17ന് കെ.എസ് യു നേതാവ് മാഹിൻ ആലപ്പുഴ എസ്‌പി ചൈത്ര തെരസാ ജോണിന് പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. സെനറ്റ് അംഗമായ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു ജാൻ ഇതിനായി ഇടപെട്ടു. ബി.കോം എച്ച്.ഒ.ഡിക്കും സംഭവത്തിൽ പങ്കുണ്ട്. പു വൈസ് ചാൻസലർ വി സി മഹാദേവൻ പിള്ള ഉൾപെടെയുള്ളവർ പ്രതികൂട്ടിലാകും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് പരിശോധിച്ചു ഒറിജിനിലാണെന്നു വരുത്തി തീർത്ത സംഭവം മാധ്യമങ്ങളിൽ കണ്ടു.

യുജിസിയെ മുൻ നിർത്തിയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഇതിനെ ന്യായീകരിച്ചത്. സർട്ടിഫിക്കേഷൻ വെരിഫിക്കേഷൻ ഇപ്പോൾ എസ്.എഫ്.ഐയുടെ പണിയാണെന്നാണ് മനസിലാകുന്നത്. ആർ ഷോയ്ക്ക് സർട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കെ.എസ്.യു സംശയിക്കുന്നുണ്ട്. ആർഷോ യുമായി വ്യക്തിപരമായ ബന്ധമുള്ളയാളാണ് വ്യാജമാർക്ക് ലിസ്റ്റ് വിവാദത്തിലെ പ്രതിയായ വിദ്യ അവരെ പിടി കുടുന്നതിൽ കേരളാ പൊലിസ് ഉരുണ്ടും കളിക്കുകയും ഇരുട്ടിൽ തപ്പുകയുമാണെന്നും അരി കൊമ്പനെ പോലെ ആർ ഷോയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ചാൽ വിദ്യയെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നും ഷമ്മാസ് പറഞ്ഞു.

2016 മുതൽ കേരളത്തിലെ സർവകലാശാലകളിൽ വ്യാജ നിയമനങ്ങൾ നടന്നുവരികയാണ് ഇതൊക്കെ അന്വേഷിക്കാൻ പൊലിസും യുജിസിയും തയ്യാറാകണം. കേരളത്തിലെ സർവകലാശാലകളിൽ വ്യാജ സർട്ടിഫിക്കറ്റുകാരെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണെന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തിയത് ഇതു കാരണമാണെന്നും ഷമ്മാസ് പറഞ്ഞു.