- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വഖഫ് ബോർഡ് ഒന്നരകോടി പിഴയടക്കാൻ ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതം; കോടതിയിൽ നടപടികൾ തുടരവേ വീണ്ടും ഇതേ കേസിൽ സമാന്തര നടപടിയെടുക്കുന്നത് നിയമദൃഷ്ടിയിൽ നിലനിൽക്കില്ല; രാഷ്ട്രീയ പരമായി നേരിടുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി താഹിർ
കണ്ണൂർ: കേരള സംസ്ഥാന വഖഫ് ബോർഡ് ഒന്നര കോടി പിഴയടക്കാൻ തനിക്കെതിരെ പുറപ്പെടുവിപ്പിച്ച പിഴയടക്കാനുള്ള ഉത്തരവ് തീർത്തും രാഷ്ട്രീയ പ്രേരിതവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കെ.പി താഹിർ കണ്ണൂർ പ്രസ് ക്ളബിൽ നടത്തിയ വാർത്താിസമ്മേളനത്തിൽ പറഞ്ഞു. 2010 - 15 കാലയളവിലെ പുറത്തിൽ മാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കണക്ക് സംബന്ധിച്ച് വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിൽ നിയമിച്ച എം. പാനൽ ഓഡിറ്റർ, ഓഡിറ്റ് നടത്തി കണക്കിൽ യാതൊരു കൃതിമവും ഇല്ലെന്ന് കണ്ടെത്തിയതുമാണ്. ഇത് സംബന്ധമായ കേസ് വഖഫ് ബോർഡ് വിചാരണ നടത്തി തീർപ്പ് കൽപ്പിച്ചതുമാണെന്ന് കെ.പി താഹിർ പറഞ്ഞു.
എന്നിട്ടും 2019 ൽ സർക്കാർ ഈകാലയളവിലെ കണക്ക് ലോക്കൽ ഓഡറ്റു കൊണ്ട് പരിശോധിക്കാൻ രാഷ്ട്രീയ പ്രേരിതമായി ഉത്തരവിട്ടു. എങ്കിലും ഈ റിപ്പോർട്ടിലും കുറ്റം ആരിലും ആരോപിച്ചില്ല. എന്നാൽ ഇക്കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സർക്കാർ ശുദ്ധിപത്രം തയ്യാറാക്കി തന്റെ പേരിൽ രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും താഹിർആരോപിച്ചു. ഇതേ ആരോപണത്തിന്റെ പേരിൽ ചക്കരക്കൽ പൊലീസ് രാഷ്ട്രീയ ശത്രുക്കൾനൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തലശ്ശേരി സി.ജെ.എം. കോടതിയിൽവിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ . വീണ്ടും ഇതേ കേസിൽ സമാന്തര നടപടിയെടുക്കുന്നത് നിയമദൃഷ്ടിയിൽ നിലനിൽക്കുന്നതല്ല.
നാലര കൊല്ലക്കാലം കൊണ്ട് ഒന്നരക്കോടി രൂപ അപഹരിച്ചുവെന്നുപറയുന്ന വഖഫ് ബോർഡ് തീരുമാനം ഈ കാലയളവിലെ വരവ് ചെലവുകൾ എത്രയെന്ന് പരിശോധി ക്കാതെ ഉത്തരവ് ഇറക്കുന്നത് മാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഈകാലയളവിലാണ് താണയിൽ ഷോപ്പിങ്ങ് കോംപ്ലക്സ് നിർമ്മാണവും പുറ
ത്തിൽ മാപ്പിള യു.പി.സ്‌കൂൾ കെട്ടിട നിർമ്മാണവും പൂർത്തിയാക്കിയത്.
അക്കാലത്തെ കമ്മറ്റിപ്രവർത്തന മികവാണിത്. സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത കമ്മിറ്റിയുടെ പ്രവർത്തനം കൂട്ടുത്തരവാദിതവത്തോടെയാണ്. എല്ലാ തീരുമാനങ്ങളും പ്രവർത്തകസമിതിയുടെയും യോഗത്തിന്റെയുംതീരുമാനമായിരിക്കെ അക്കാലയളവിൽ സെക്രട്ടറിയായ തന്റെ പേരിൽ മാത്രം നടപടി സ്വീകരിക്കുന്നത് രാഷ്ട്രീയ പക പോക്കൽ മാത്രമാണ്. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട ജില്ലയിലെ സിപിഎമ്മിലെ മുതിർന്ന നേതാവ് ഈ കേസിൽ രാഷ്ട്രീയ വിരോധം വെച്ച് കൃത്യമായി സർക്കാറിലും, വഖഫ് ബോർഡിലും ഇടപെടുന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സുഖകരമായി നടക്കുന്ന മഹല്ലിന്റെ പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തുന്നതിന് രാഷ്ട്രീയ ഇടപടെൽ നടത്തി മഹല്ലിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്ന നടപടി അങ്ങേ യറ്റം അപലപനീയമാണ്. ജില്ലയിലെ പല മഹല്ലിലും ഇതുപോലെ ഇടപെടൽ നടത്തി ഇതേ രാഷ്ട്രീയ ചാണക്യ സൂത്രമാണ് സിപിഎം. ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ മഹല്ല് കമ്മിറ്റിയും ജനങ്ങളും നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധിക്കണമെന്ന് കെ.പി താഹിർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ.എം.നൂറുദ്ധീൻ ഹാജി, പി.ടി.കമാൽ എന്നിവരും പങ്കെടുത്തു.




