അഹമ്മദാബാദ്: റിലയൻസിനെതിരെയുള്ള പ്രസംഗത്തിന്റെ പേരിൽ അഭിഷേക് സിങ് വിയെ കുത്തുപാള എടുപ്പിക്കാൻ ഒരുങ്ങി അനിൽ അംബാനി. കോൺഗ്രസ് വക്താവായ അഭിഷേക് സിങ്വിക്കെതിരെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് 5000 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മാന നഷ്ട കേസ് കൊടുത്തിരിക്കുകയാണ്. റിലയൻസ് ഗ്രൂപ്പിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ചാണ് റിലയൻസിനെ മുൻ നിർത്തി സിങ് വിയെ വെട്ടാൻ അനിൽ അമ്പാനി ഒരുങ്ങുന്നത്.

5000 കോടി രൂപ ആവശ്യപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ഗുജറാത്ത് ഹൈക്കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റിലയൻസ് ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നതാണ് ആരോപണം. 'പണം തിരിച്ചടക്കാനുള്ള വൻകിട കമ്പനികളെ സർക്കാർ എഴുതി തള്ളിയിട്ടില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്.

വൻകിട കമ്പനികൾ വായ്പയെടുത്ത 1.88 ലക്ഷം കോടി രൂപ സർക്കാർ എഴുതിത്ത്തള്ളി. 50 വൻകിട കമ്പനികൾ 8.35 ലക്ഷം കോടി ബാങ്കുകൾക്ക് തിരിച്ചടയ്ക്കാനുണ്ട്. അതിൽ മൂന്നെണ്ണം ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിലയൻസ്, അദാനി, എസ്സാർ എന്നിവയാണ്. ഇവ മൂന്നുലക്ഷം കോടി രൂപ അടയ്ക്കാനുണ്ട്' സിങ്‌വി പറഞ്ഞു.

ഈ പ്രസംഗത്തിന് എതിരെയാണ് റിലയൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിലയൻസ് വക്താവ് അറിയിച്ചു.