എ വി ഇട്ടി, മാവേലിക്കര


വാദ്യസംഗീതം പഠിക്കു

വാന്‍, ഗുരുവിന്റടുത്തെ

ത്തിയതായിരുന്നു, ശിഷ്യന്‍. സംഗീതോപകരണം കയ്യില്‍ക്കൊടുത്തിട്ടു്, അതിന്റെ കമ്പികള്‍ പാകത്തിനു മുറുക്കാന്‍, ഗുരു ശിഷ്യനോടു പറഞ്ഞു. കമ്പികള്‍ ആവശ്യത്തിലധികം മുറുക്കാന്‍ തുടങ്ങിയപ്പോള്‍, ഗുരു അവനെ തടഞ്ഞു: 'അത്രയും വലിഞ്ഞുമുറുകിയാല്‍, അവ പൊട്ടിപ്പോകും' ശുരു പറഞ്ഞു. ശിഷ്യന്‍ കമ്പികള്‍ അയയ്ക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍, ഗുരു പിന്നെയും അവനെ തടഞ്ഞു: 'ഇത്രയും അയഞ്ഞാല്‍, അവയില്‍ നിന്നും സംഗീതം വരില്ല', ഗുരു വീണ്ടും ഉപദേശിച്ചു.

ശിഷ്യന്‍ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു: 'ഞാന്‍ സംഗീതം പഠിക്കാന്‍ വന്നതാണു്, ഉപകരണം നന്നാക്കാന്‍ വന്നതല്ല!' ഗുരു ശാന്തനായി അവനോടു പറഞ്ഞു: 'ആ കമ്പികള്‍ക്കു്, സംഗീതം പുറപ്പെടുവിക്കാന്‍ കഴിയുന്ന കൃത്യമായ ഒരവസ്ഥയുണ്ടു്. അതു കണ്ടു പിടിക്കാതെ, നിനക്കൊരിക്കലും ഈ ഉപകരണത്തില്‍ നിന്നു്, സംഗീതം പുറപ്പെടുവിക്കാനാവില്ല'.

ശിക്ഷണമില്ലാതെ, പരിശീലനം സാദ്ധ്യമല്ല. ഒന്നുകില്‍ ആശാന്റെ നെഞ്ചത്തു്, അല്ലെങ്കില്‍ കളരിക്കു പുറത്തു്, എന്നു പറയുന്നതുപോലെയാണു് പലരുടെയും സ്ഥിതി. ഒന്നുകില്‍ അങ്ങേയറ്റം ആലസ്യം; അല്ലെങ്കില്‍, അത്യന്ത്യം ആവേശം. എന്തിനേയും, ആനുപാതികമായ അളവില്‍ കാണാനും, കൈകാര്യം ചെയ്യാനും കഴിയുമ്പോള്‍ മാത്രമാണു്, മികച്ച ഫലങ്ങള്‍ രൂപപ്പെടുന്നതും, നേട്ടങ്ങള്‍ കരഗതമാകു

ന്നതും? വളര്‍ച്ച ആരംഭിക്കുന്നതു്, വിത്തില്‍ നിന്നാണു്; ശിഖരങ്ങളില്‍ നിന്നല്ല. 'വിത്തുഗുണം, പത്തുഗുണം'' എന്നാണു ജ്ഞാനമൊഴി! അടിത്തറയില്‍ എന്തു സംഭവിക്കുന്നു എന്നറിയുന്നവര്‍ക്കു മാത്രമേ, അനന്തതയില്‍ വ്യാപരിക്കാന്‍ കഴിയൂ? അടിസ്ഥാനമില്ലാത്തവര്‍ക്കു്, ആകാശത്തെത്താ

നാകയില്ല. ഒന്നും മുകളില്‍ നിന്നു പൊട്ടി മുളയ്ക്കുന്നതല്ല, താഴെ ഭുമിയില്‍ നിന്നും രൂപപ്പെടുന്നതാണു്? എന്തും, വിത്തില്‍ നിന്നും വേണം, തുടങ്ങുവാന്‍? സര്‍വ്വശക്തന്‍ സഹായിക്കട്ടെ? ഏവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

എ വി ഇട്ടി, മാവേലിക്കര,

94950 17850 (Mob)