- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർധക്യത്തിൽ അമ്മ തനിച്ചാവാതിരിക്കാൻ അമ്മയുടെ വിവാഹം നടത്തിയ മകൾ; ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് മംഗല്യ മുഹൂർത്തം; അച്ഛന്റെ മരണം തളർത്തിയ അമ്മയെ വിവാഹത്തിലൂടെ തിരിച്ച് കൊണ്ട് വന്ന സംഹിതയെന്ന പെൺകുട്ടി
ജയ്പൂർ: അച്ഛൻ മരിച്ചപ്പോൾ അമ്മ ആകെ തകർന്നു. അമ്മ ആറ് മാസത്തോളം മാനസിക സമ്മർദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.'അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളിൽ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തിൽനിന്നു ഞെട്ടിയെഴുനേറ്റ് അച്ഛൻ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ' - സംഹിത പറയുന്നു . പിന്നീട് ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിതയും പോയതോടെ അമ്മ ഗീത വീണ്ടും ഒറ്റപ്പെട്ടു. അതോടെ അമ്മയെ സംരക്ഷിക്കാൻ ഒരു വഴി കണ്ടെത്തി അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്.തുടക്കത്തിൽ സംഹിതയുടെ തീരുമാനത്തെ ഗീത എതിർത്തു, . എന്നാൽ വൈകാതെ അവൾ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു ഗീതയെ ബോധ്യപ്പെടുത്തി ഗീതയെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു.'ഈ ലോകത്തു എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അവകാശമുണ്ട്. വാർധക്യത്തിൽ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോൾ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ
ജയ്പൂർ: അച്ഛൻ മരിച്ചപ്പോൾ അമ്മ ആകെ തകർന്നു. അമ്മ ആറ് മാസത്തോളം മാനസിക സമ്മർദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.'അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളിൽ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തിൽനിന്നു ഞെട്ടിയെഴുനേറ്റ് അച്ഛൻ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ' - സംഹിത പറയുന്നു .
പിന്നീട് ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിതയും പോയതോടെ അമ്മ ഗീത വീണ്ടും ഒറ്റപ്പെട്ടു. അതോടെ അമ്മയെ സംരക്ഷിക്കാൻ ഒരു വഴി കണ്ടെത്തി അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്.തുടക്കത്തിൽ സംഹിതയുടെ തീരുമാനത്തെ ഗീത എതിർത്തു, . എന്നാൽ വൈകാതെ അവൾ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു ഗീതയെ ബോധ്യപ്പെടുത്തി ഗീതയെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു.'ഈ ലോകത്തു എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അവകാശമുണ്ട്. വാർധക്യത്തിൽ തനിച്ചാകുമ്പോ ഒരു സഹായം വേണമെന്നു തോന്നുമ്പോൾ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛൻ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന് മറ്റൊരു അവസരം നൽകാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കും ' - സംഹിതയുടെ ഈ വാക്കുകളാണ് അമ്മയെ ഇരുത്തി ചിന്തിപ്പിച്ചത്.
തുടർന്ന് അങ്ങനെ അമ്മയുടെ മുൻജീവിതത്തെകുറിച്ചും ഇഷ്ടങ്ങളേയും അനിഷ്ടങ്ങളെയും കുറിച്ചൊക്കെ വിശദമാക്കി മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തു. അമ്മയെ മനസിലാക്കുന്ന സങ്കടങ്ങലിൽ കൈതാങ്ങാകുന്ന ഒരാളായിരിക്കണമെന്ന് സംഹിത ആഗ്രഹിച്ചു.
മാട്രിമോണിയൽ സൈറ്റിലെ പരസ്യം കണ്ട് 55 വയസ്സുള്ള ഗോപാൽ വിവാഹാലോചനയുമായി ഇവരെ സമീപിച്ചു. സർക്കാർ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഭാര്യ 7 വർഷം മുൻപ് ക്യാൻസർ രോഗം പിടിപ്പെട്ടതിനെ തുടർന്ന് മരിച്ച് പോയിരുന്നു. ഇതിനിടയിൽ ഗീതയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യേണ്ടി വന്നു. ഈ സമയങ്ങളിൽ ഗീതയ്ക്ക് ശ്രുശ്രൂഷയുമായി ഗോപാൽ മുഴുവൻ സമയവും ആശുപത്രിയിൽ ഉണ്ടായിരുന്നു.ഒടുവിൽ ഗീതയ്ക്ക് ഗോപാലിനോട് മാനസികമായ ഒരു അടുപ്പം ഉണ്ടാവുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിർപ്പുകൾ വരെ അവഗണിച്ചാണ് സംഹിത അമ്മയുടെ വിവാഹം നടത്തിയത്.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയായ സംഹിത അഗർവാളിന് ഇതോടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകൾക്കു സമൂഹമാധ്യമത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.