ത്വഇഫ: അൽബാഹക്ക് സമീപം മക്കുവയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മൻസിൽ ഷഫീഖ് പീർ മുഹമ്മദ്(30), പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സ്വദേശി സിറാജുദ്ദീൻ(30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാർത്താണ്ഡം സ്വദേശി അനീഷ് (32) അൽബാഹ കിംങ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.

വ്യാഴാഴച്ച രാത്രി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഇലകട്രിക പോസറ്റിലിടിച്ചതിനെ തുടർന്ന വൈദ്യുതാഘതമേറ്റാണ ഇരുവരും തൽക്ഷണം മരിച്ചത. കമ്പനി ആവശ്യാർഥം ജീസാനിലേക്ക് പോകുകയായിരുന്നു. കമ്പനി ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

മൂവരും മക്കുവയിലുള്ള മിററൽ അറബിയ്യ കമ്പനിയിലെ ജീവനക്കാരാണ്. അഞ്ച് വർഷത്തോളമായി മക്കുവയിലാണ ജോലി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന സുഹൃത്തുക്കൾ അറിയിച്ചു. പീർമുഹമ്മദിന്റെ ഭാര്യ: ഷൈഫ. മകൾ: ആഫിയ സുൽത്താന. സിറാജുദ്ദന്റെ ഭാര്യ:നസ്രിയ, മകൻ മഹമ്മദ് സൈൻ.