- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ സ്ക്രോൾ ചെയ്തിരുന്ന ആളുകൾ ഒരു നിമിഷം പതറി; ബ്ലർ പോലും ചെയ്യാതെ പ്രചരിക്കുന്ന കൊലപതാക വീഡിയോ; നിമിഷ നേരം കൊണ്ട് വൈറലായതും അധികൃതർ രംഗത്ത്

റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ കൊലപാതകം നടന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യാ പൊലീസിനെ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പറയുന്നതുപോലെ ഒരു കൊലപാതകവും അവിടെ നടന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യഥാർത്ഥത്തിൽ ഒരു കുടുംബ തർക്കവുമായി ബന്ധപ്പെട്ട സംഭവമാണ് ഹഫർ അൽ ബാത്തിനിൽ ഉണ്ടായത്. ഈ വിഷയത്തിൽ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
സത്യാവസ്ഥ അന്വേഷിക്കാതെ തെറ്റായ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിക്കെതിരെ സൗദിയിലെ 'ആൻ്റി സൈബർ ക്രൈം' നിയമം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സൈബർ നിയമപ്രകാരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ 30 ലക്ഷം സൗദി റിയാൽ (ഏകദേശം 6.6 കോടി രൂപ) വരെ പിഴയോ ശിക്ഷയായി ലഭിക്കാം.
സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


