റിയാദ്: രാജ്യത്തെ പൊതുശുചിത്വം പാലിക്കണമെന്ന നിർദ്ദേശത്ത തുടർന്ന് റോഡിൽ തുപ്പുന്നതും, രമാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റോഡിൽ തുപ്പിയാലും മാലിന്യം എറിഞ്ഞാലും 150 ദിർഹം പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പൗരന്മാരും പ്രവാസികളുടെ രാജ്യത്തെ പൊതുശുചിത്വം പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും വാഹനങ്ങളിൽ നിന്ന് അലക്ഷ്യമായി മാലിന്യം തള്ളുന്നവരെയും ശിക്ഷിക്കും. . ഡ്രൈവിംഗിനിടെ മാലിന്യം തള്ളുന്നതിന്റെ കൂട്ടത്തിലാണ് ഇതിനുള്ള വകുപ്പും ച്ചേർത്തിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ പിഴ നൂറ് റിയാലും കൂടിയത് 150തുമാണ്. പൊതുസ്ഥലത്ത് തുപ്പുന്നതും മാലിന്യം തള്ളുന്നതും പരിസ്ഥിതിയെ മലിനമാക്കുന്നുവെന്ന് ആരോഗ്യ സംഘടനകൾ കണ്ടെത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് തുപ്പുന്നതിലൂടെയാണ് വായുവിലൂടെ പകരുന്ന ക്ഷയവും ശ്വാസം മുട്ടലുമടക്കമുള്ള രോഗങ്ങളിൽ എഴുപതു ശതമാനമുണ്ടാകുന്നതു മെന്നും അധികൃതർ കണ്ടത്തിയിട്ടുണ്ട്.