ലണ്ടന്‍: നിങ്ങള്‍ ആപ്പിള്‍ കമ്പനിയുടെ ഉപഭേക്താവെോണങ്കില്‍, ശ്രദ്ധിക്കുക. കമ്പനി ഇപ്പോള്‍ നിങ്ങള്‍ക്കായി ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആപ്പിളിന്റെ ഐ ഫോണിന് 1.8 ബില്യണ്‍ ഉപഭോക്താക്കളാണ് ലോകമെമ്പാടും ഉള്ളത്. അവരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ തട്ടിയെടുക്കുന്നതിന് മുമ്പ് കമ്പനിയുടെ ഏറ്റവും പുതിയ സുരക്ഷാ അപ്ഗ്രേഡ്് അടിയന്തരമായി ഇന്‍സ്റ്റാള്‍ ചെയ്യണം എന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

സൈബര്‍ കുറ്റവാളികള്‍ക്ക് ഉപഭോക്താക്കളുടെ ഫോട്ടാകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, സ്വകാര്യ ആപ്പ് ഡാറ്റ എന്നിവയിലേക്ക് ആക്‌സസ് അനുവദിക്കുന്ന വളരെ നിര്‍ണായകമായ ഒരു പ്രശ്‌നം പരിഹരിച്ചതായിട്ടാണ് കമ്പനി അറിയിക്കുന്നത്. ഐ ഫോണിന്റെ എക്സ് എസ് മോഡല്‍ മുതലുള്ള എല്ലാ ഐ ഫോണുകളിലും ഈ സംവിധാനം ലഭ്യമായിരിക്കും. ഈ സുരക്ഷാ അപ്ഡേറ്റ് ഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ഗുണകരമായി മാറുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

ഈ മാസം പന്ത്രണ്ടിനാണ് ഐ.ഒ.എസ് 18.5 എന്ന സംവിധാനം പുറത്തിറക്കിയത്. മാല്‍വെയര്‍ ഉപയോഗിച്ച് ഐഫോണുകളെ ബാധിക്കാന്‍ സാധ്യതയുള്ള നിരവധി പ്രശ്നങ്ങളെ നേരിടാന്‍ ഈ സംവിധാനം പ്രയോജനകരമാകും. ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം, വളരെ വൈകുന്നതിന് മുമ്പ് ഓരോ ഐ ഫോണ്‍ ഉപഭോക്താവും ഈ പുതിയ സുരക്ഷാ പാച്ച് അപ്ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല കാര്യമല്ലെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഐ ഫോണുകള്‍ മാല്‍വെയര്‍ പോലെയുള്ള തട്ടിപ്പുകളെ നേരിടാന്‍ പ്രതിരോധശേഷിയുള്ളവയാണ് എ്ന്നാണ് പലരും കരുതുന്നത്.

എന്നാല്‍ വാസ്്തവത്തില്‍ ഒരു ഉപകരണവും ഹാക്കിംഗില്‍ നിന്ന് സുരക്ഷിതമല്ല എന്നതാണ്. നിങ്ങളുടെ ഐഫോണ്‍ പുതിയ സംവിധാനം ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സൈബര്‍ തട്ടിപ്പുകാരും മറ്റും അയയ്ക്കുന്ന ചില ചിത്രങ്ങള്‍ പോലും നിങ്ങളുടെ ഫോണിന് തകരാറുകള്‍ വരുത്താനും നുഴഞ്ഞു കയറ്റക്കാര്‍ക്ക് നിങ്ങളുടെ സ്വകാര്യ ഫയലുകളിലേക്ക് അക്സസ് ലഭിക്കാനും കാരണമാകും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഹാക്കര്‍മാരുടെ ഇത്തരത്തിലുള്ള നീക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ആപ്പിള്‍ ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറായത്.

ഫിഷിംഗ ഇ മെയിലുകളും വ്യാജ സന്ദേശങ്ങളും വഴിയാണ് ഹാക്കര്‍മാര്‍ പലപ്പോഴും നുഴഞ്ഞു കയറുന്നത്. ഉപഭോക്താവ് ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഹാക്കര്‍മാര്‍ക്ക് ഇതിലേക്ക് അക്സസ് ലഭിക്കുകയാണ്. ഐഫോണിന്റെ ക്യാമറ, മൈക്രോഫോണ്‍, ആപ്പുകള്‍ എന്നിവ പോലുള്ള കാര്യങ്ങള്‍ ഹാക്കര്‍മാര്‍ക്ക് വിദൂരമായി നിയന്ത്രിക്കാനും കഴിയും. ഐഫോണ്‍ ഉപയോക്താക്കള്‍ ഐ.ഒ.എസ് 18.5 ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷവും ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ചുമെന്റുകളോ തുറക്കുന്നത് ഒഴിവാക്കണം എന്നാണ് ആപ്പിളും സൈബര്‍ സുരക്ഷാ വിദഗ്ധരും ആവശ്യപ്പെടുന്നത്.