- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കളികഴിഞ്ഞപ്പോൾ ദേഹത്ത് ഷാംപെയിൻ പൊട്ടിച്ചൊഴിച്ചവനാണ്'; അനുഷ്കയെ അങ്ങനെ വിളിക്കരുതെന്ന് കോലി ആവശ്യപ്പെട്ടു; തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഷിത് റാണ

ഇൻഡോർ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുമായുള്ള അനുഭവം പങ്കുവെച്ച് യുവ ക്രിക്കറ്റ് താരം ഹർഷിത് റാണ. മെൻ എക്സ് പിക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഷിത് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്. അനുഷ്‌കയെ 'മാഡം' എന്ന് വിളിച്ചപ്പോൾ, 'ഭാബി' എന്ന് വിളിച്ചാൽ മതിയെന്ന് തമാശയായി കോലി ആവശ്യപ്പെട്ടെന്നാണ് ഹർഷിത് പറഞ്ഞത്. അനുഷ്കയെ ആദ്യമായി കണ്ടപ്പോൾ 'മാഡം' എന്ന് അഭിസംബോധന ചെയ്തതിനെ തുടർന്നായിരുന്നു കോലിയുടെ തിരുത്ത്.
കളികഴിഞ്ഞപ്പോൾ തന്റെ ദേഹത്ത് ഷാംപെയിൻ പൊട്ടിച്ചൊഴിച്ചവനാണ് റാണയെന്ന് കോലി അനുഷ്കയോട് പറയുകയും ചെയ്തു. കളിക്കളത്തിന് പുറത്ത് വളരെ രസകരമായി പെരുമാറുന്ന വ്യക്തിയാണ് വിരാട് കോലിയെന്നും ഹർഷിത് റാണ ഓർത്തെടുത്തു. വിരാട് കോലിയെയും ഹാർദിക് പാണ്ഡ്യയെയും കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും റാണ അഭിമുഖത്തിൽ മനസ്സ് തുറന്നു. ടെലിവിഷനിൽ കണ്ട് ഇരുവരും വളരെ ഗൗരവക്കാരും ദേഷ്യക്കാരുമാണെന്ന് കരുതിയിരുന്ന റാണയ്ക്ക്, നേരിട്ട് കണ്ടപ്പോൾ അവർ തമാശക്കാരാണെന്നും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നവരാണെന്നും മനസ്സിലായി.
2024 നവംബറിൽ ഓസ്ട്രേലിയക്കെതിരെ പെർത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് ഹർഷിത് റാണ ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. വിരാട് കോലിയുടെ അവസാന ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു കാര്യമാണെന്ന് റാണ കൂട്ടിച്ചേർത്തു. ഇന്ത്യൻ കുപ്പായത്തിൽ ഇതിനകം രണ്ട് ടെസ്റ്റുകളും 13 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും കളിച്ച റാണ, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി മികച്ചൊരു പേസ് ഓൾറൗണ്ടറായി വളരുകയാണ്. അരങ്ങേറ്റ മത്സരത്തിന് ശേഷം വിരാട് കോലിക്കൊപ്പമെടുത്ത ചിത്രം താൻ എന്നും വിലമതിക്കുന്ന ഒന്നാണെന്നും ഹർഷിത് റാണ പറഞ്ഞു.


