ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് നിലവിലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതോടെയാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയ് ഷായുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. നിലവില്‍ ബിസിസിഐ സെക്രട്ടറിയാണ് 35 വയസ്സുകാരനായ ജയ് ഷാ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ കൂടിയാണ് ജയ് ഷാ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ജയ് ഷായെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയും പിന്തുണ ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമം ഐസിസി പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 27നകം അറിയിക്കണം. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ സ്ഥാനാര്‍ത്ഥിത്തം ഏറെകുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തിരുമാനിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010 2012) എന്നിവര്‍ പ്രസിഡന്റുമാരായി. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ഷാ. നിലവില്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐസിസി ചെയര്‍മാന്‍. 2020ലാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ ജയിച്ച് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2019ല്‍ 31-ാം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്.

2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. ഇക്കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചു. 2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ജയ് ഷാ 2019ല്‍ ബിസിസിഐ സെക്രട്ടറിയായി. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായത്.

കഴിഞ്ഞ ജനുവരിയില്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു ജയ് ഷായ്ക്കു വേണ്ടിയുള്ള ആദ്യ നീക്കം തുടങ്ങിയത്. ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസി തലപ്പത്തേക്ക് നിര്‍ദേശിക്കാന്‍ ഏഷ്യന്‍ ടീമുകളുടെ പ്രതിനിധികള്‍ തീരുമാനമെടുത്തു. ഈ വര്‍ഷം നവംബറിലാണ് നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിക്കുന്നത്.

2019ല്‍ 31 വയസ്സു പ്രായമുള്ളപ്പോഴാണ് ജയ് ഷാ ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. 2015 ല്‍ ബിസിസിഐയുടെ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് കമ്മിറ്റി അംഗമായി. തുടര്‍ന്ന് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്കും എത്തി.

2022 ല്‍ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021ലായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് ജയ് ഷാ എത്തുന്നത്. 2022 നവംബറില്‍ ഐസിസിയുടെ ഫിനാന്‍സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് തലവനായി ചുമതലയേറ്റു. 2028ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ജയ് ഷായ്ക്കു സാധിച്ചു.

തിരഞ്ഞെടുക്കപ്പെട്ടാല്‍ ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാകും ജയ് ഷാ. ജഗ്‌മോഹന്‍ ഡാല്‍മിയ (19972000), ശരത് പവാര്‍ (20102012), എന്‍. ശ്രീനിവാസന്‍ (20142015), ശശാങ്ക് മനോഹര്‍ (2015 2017) എന്നിവരാണ് മുന്‍പ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ നയിച്ചിട്ടുള്ള ഇന്ത്യക്കാര്‍.