ഗുവാഹത്തി: ഇന്ത്യക്കെതിരായ ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. സെഞ്ചുറി നേടിയ സെനുരാന്‍ മുത്തുസാമിയുടെയും അര്‍ധസെഞ്ചുറി നേടിയ മാര്‍ക്കോ യാന്‍സന്റെയും കരുത്തില്‍ മുന്നേറിയ ദക്ഷിണാഫ്രിക്ക രണ്ടാം സെഷനില്‍ 489 റണ്‍സിന് പുറത്തായി. മുത്തുസാമി 109 റണ്‍സെടുത്തപ്പോള്‍ എട്ടാമനായി ക്രീസിലെത്തിയ യാന്‍സന്‍ 91 പന്തില്‍ 93 റണ്‍സെടുത്ത് അവസാന ബാറ്ററായി പുറത്തായി. 12 റണ്‍സെടുത്ത കേശവ് മഹാരാജ് പുറത്താകാതെ നിന്നു. രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ പരിക്ഷിച്ച പ്രോട്ടിസ് വാലറ്റനിര അവസാന നാലു വിക്കറ്റില്‍ 243 റണ്‍സാണ് അടിച്ചെടുത്തത്. 246-6 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക 489 റണ്‍സുമായാണ് കൂടാരം കയറിയത്. കരുതലോടെ കളിച്ച മുത്തുസാമി 192 പന്തിലായിരുന്നു തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്ക 313/6 എന്ന സ്‌കോറിലായിരുന്നു ക്രീസ് വിട്ടത്. രണ്ടാം സെഷനില്‍ കെയ്ല്‍ വെരിയെന്നെയുടെ(45) വിക്കറ്റ് നഷ്ടമായെങ്കിലും മുത്തുസാമിയും യാന്‍സനും ചേര്‍ന്ന 97 റണ്‍സ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. രണ്ടാം സെഷനില്‍ മുത്തുസാമിയെ പുറത്താക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 450ല്‍ താഴെ പിടിച്ചുകെട്ടാമെന്ന് കരുതിയെങ്കിലും തകര്‍ത്തടിച്ച യാന്‍സന്‍ ഹാര്‍മര്‍ക്കൊപ്പം(6) 31 റണ്‍സും കേശവ് മഹാരാജിനൊപ്പം 27 റണ്‍സും കൂട്ടിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കയെ 489 റണ്‍സിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തകര്‍ത്തടിച്ച യാന്‍സന്‍ ഏഴ് സിക്‌സും ആറ് ഫോറും പറത്തിയാണ് 91 പന്തില്‍ 93 റണ്‍സടിച്ചത്.

രു ഘട്ടത്തില്‍ ആറിന് 246 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചെടുത്തത് ഇന്ത്യന്‍ വംശജനായ മുത്തുസ്വാമിയും യാന്‍സനും ചേര്‍ന്നാണ്. സെഞ്ചുറി നേടിയ മുത്തുസ്വാമി 206 പന്തില്‍ നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 109 റണ്‍സെടുത്തു. പ്രോട്ടീസ് ഇന്നിങ്സിലെ ടോപ് സ്‌കോററും മുത്തുസ്വാമി തന്നെ. പിന്നാലെ യാന്‍സനും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന യാന്‍സനെ പുറത്താക്കി കുല്‍ദീപ് യാദവാണ് പ്രോട്ടീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 91 പന്തുകള്‍ നേരിട്ട് 93 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഏഴ് സിക്സും ആറ് ഫോറുമടങ്ങുന്നതായിരുന്നു യാന്‍സന്റെ ഇന്നിങ്സ്.

നേരത്തേ ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി സെനുറാന്‍ മുത്തുസാമിയും കെയ്ല്‍ വെരെയ്നും ശ്രദ്ധയോടെ ബാറ്റേന്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും പ്രോട്ടീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. പിന്നാലെ മുത്തുസാമി അര്‍ധസെഞ്ചുറി തികച്ചു. വെറാനും സ്‌കോറുയര്‍ത്തിയതോടെ പ്രോട്ടീസ് മുന്നൂറ് കടന്നു. ഏഴാം വിക്കറ്റില്‍ മുത്തുസ്വാമി-വെരെയ്ന്‍ സഖ്യം 236 പന്തില്‍ നിന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സ്‌കോര്‍ 334-ല്‍ നില്‍ക്കേ വെരെയ്നെ പുറത്താക്കി ജഡേജ രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ മാര്‍ക്കോ യാന്‍സന്‍ ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. മുത്തുസാമിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 400 കടക്കുകയും ചെയ്തു. വൈകാതെ മുത്തുസാമിയുടെ സെഞ്ചുറിയുമെത്തി. പിന്നാലെ യാന്‍സന്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തി. എന്നാല്‍ 109 റണ്‍സെടുത്ത മുത്തുസാമിയെ സിറാജ് കൂടാരം കയറ്റി. എട്ടാം വിക്കറ്റില്‍ ഇരുവരും 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സിമോണ്‍ ഹാര്‍മറും(5) പിന്നാലെ പുറത്തായി. കേശവ് മഹാരാജ് 12 റണ്‍സോടെ പുറത്താകാതെ നിന്നു.

ഏയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കെല്‍ട്ടണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്ബ്സ് (49), ക്യാപ്റ്റന്‍ ടെംബ ബവുമ (41), (ടോണി ഡിസോര്‍സി (28), വിയാന്‍ മുള്‍ഡര്‍ (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.