പാരിസ്: പാരിസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ രണ്ട് ഗോളിന് പിന്നിലാക്കി വിറപ്പിച്ച മൊറോക്കെതിരെ സമനില പിടിച്ചുവാങ്ങി ലോകചാമ്പ്യന്മാരായ അര്‍ജന്റീന. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. 17 മിനിറ്റ് നീണ്ട ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്‍ഡിലാണ് അര്‍ജന്റീന സമനില ഗോള്‍ നേടിയത്.

ഒളിംപിക് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. നിശ്ചിത സമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്ന മൊറോക്കോ, സമനില വഴങ്ങിയത് 17 മിനിറ്റ് നീണ്ട ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റിലായിരുന്നു.

കോപ്പ അമേരിക്ക കിരീട നേട്ടത്തിന്റെ ആരവത്തിലാണ് അര്‍ജന്റീന എത്തിയത്. ജൂലിയന്‍ അല്‍വാരസും നിക്കോളാസ് ഓട്ടോമണ്ടിയും അടങ്ങുന്ന താരനിരയെ ഹാവിയര്‍ മഷരാനോയാണ് പരിശീലിപ്പിക്കുന്നത്. എന്നാല്‍, അര്‍ജന്റീനയെ വിറപ്പിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആദ്യ ഗോള്‍ നേടി.

ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ സൂഫിയാന്‍ റഹിമി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ റഹിമി രണ്ടാം ഗോളും നേടി അര്‍ജന്റീനയെ ഞെട്ടിച്ചു. 68-ാം മിനിറ്റില്‍ ജ്യൂലിയാനോ സിമിയോണി അര്‍ജന്റീനയെ ഞെട്ടിച്ചു. മത്സരം മൊറോക്കോ വിജയിക്കുമെന്ന ഘട്ടത്തില്‍ അവസാന സെക്കന്‍ഡുകളില്‍ ക്രിസ്റ്റ്യന്‍ മെദീന (90+16) ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന സമനില നേടി.

മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഉസ്‌ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മാര്‍ക് പ്യൂബില്‍, സെര്‍ജിയോ ഗോമസ് എന്നിവരാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്. ഉസ്‌ബെസ്‌ക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ എല്‍ദോര്‍ ഷൊമുറുദോവ് നേടി.