വടക്കഞ്ചേരി: അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി തച്ചക്കോട് തച്ചേരിയിൽ വീട്ടിൽ ജോസിന്റെ മകൾ അനിത (30), മകൾ ദിയ (9) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ടാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അനിതയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലിലും ദിയയുടെ മൃതദേഹം തൊട്ടടുത്ത മുറിയിൽ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്.സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോസിന്റ ഭാര്യ ഫിലോമിന പനി ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതായിരുന്നു .

നിരവധി തവണ വീട്ടിലേക്ക് ജോസ് ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് അടുത്തുള്ള ബന്ധു വീട്ടിലെത്തി അയൽപക്കകാരുടെ സഹായത്താൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന
അനിത ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. നാല് മാസം ഗർഭിണിയായിരുന്നു അനിത. പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പാലാ പൂഞ്ഞാർ തോലതടം സ്വദേശി സുനീഷ് ആണ് അനിതയുടെ ഭർത്താവ് .

ദിയ വള്ളിയോട് സെന്റ് ഫ്രാൻസീസ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. തഹസിൽദാർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ ഇക്വസ്റ്റ് നടത്തി. അതിനു ശേഷം മൃതദേഹങ്ങൾ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചതിനുശേഷം വെള്ളിയാഴ്‌ച്ച കാലത്ത് വീട്ടിലെത്തിച്ച ശേഷം വൈകിട്ട് മൂന്നിന് എളവമ്പാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.