- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി20 ലോകകപ്പ് പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി; ഇന്ത്യയുടെ ആദ്യ എതിരാളി പാക്കിസ്ഥാൻ; ഫൈനൽ നവംബർ 14ന്; ലോകകപ്പിലെ മത്സരക്രമം ഇങ്ങനെ
ദുബായ്: ഒക്ടോബർ-നവംബർ മാസങ്ങളിലായി യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഒക്ടോബർ 24ന് ദുബായ് ഇന്റനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെ ആണെന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടിൽ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.
ഒക്ടോബർ 23ന് ആണ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുക. ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് സൂപ്പർ 12 ഗ്രൂപ്പ് 1ലെ ആദ്യ മത്സരം. അബുദാബിയിലാണ് ഓസീസ്-സൗത്ത് ആഫ്രിക്ക പോര്.ഒക്ടോബർ 23ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇംഗ്ലണ്ട് നേരിടും. ദുബായിലാണ് ഇവരുടെ പോര്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം. ഒക്ടോബർ 24ന് ദുബായിലാണ് വൈരികൾ പോരിനിറങ്ങുന്നത്.
ഒക്ടോബർ 31ന് ന്യൂസിലാൻഡുമായിട്ടാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. നവംബർ മൂന്നിന് നടക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ കോഹ് ലിയും കൂട്ടരും നേരിടും. റൗണ്ട് വണ്ണിൽ നിന്ന് യോഗ്യത നേടിയെത്തുന്ന ടീമിനെയാണ് നവംബർ അഞ്ചിന് ഇന്ത്യ നേരിടുക.
നവംബർ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനൽ. നവംബർ 11ന് ദുബായിൽ രണ്ടാമത്തെ സെമി ഫൈനലും. രണ്ട് സെമി ഫൈനലിനും റിസർവ് ഡേയുണ്ട്. നവംബർ 14നാണ് കലാശപ്പോര്. ദുബായിൽ പ്രാദേശിക സമയം 6നാണ് മത്സരം. തിങ്കളാഴ്ചയാണ് ഫൈനലിന്റെ റിസർവ് ഡേ.ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് പശ്ചാത്തലത്തിലാണ് യുഎഇയിലേക്കും ഒമാനിലേക്കും മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോൽപിച്ച് വിൻഡീസ് കിരീടം നേടിയിരുന്നു.