ആഗ്ര: താജ്മഹലിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരുങ്ങുന്നു. പ്രതിദിനം 30,000 പേർക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് എഎസ്‌ഐയുടെ നീക്കം.

പ്രവേശന ടിക്കറ്റുകൾ ഓൺലൈനായും ഓഫ്‌ളൈനായും വാങ്ങാം.എന്നാൽ 30,000 ടിക്കറ്റുകൾ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വിൽപ്പന അവസാനിപ്പിക്കും. 15 വയസിൽ താഴെ പ്രായമുള്ളവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ 'സീറോ ചാർജ്' ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

എഎസ്‌ഐ ഡയറക്ടർ ജനറൽ, കേന്ദ്ര സംസ്‌കാരിക മന്ത്രാലയം ജോ. സെക്രട്ടറി, ആഗ്ര ജില്ലാ അഡ്‌മിനിസ്‌ട്രേഷൻ പ്രതിനിധികൾ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ തീരുമാനങ്ങൾ അംഗീകരിച്ചിരുന്നു.