ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യാംപിനുനേരെ ചാവേർ ആക്രമണം. രണ്ട് സൈനികർക്ക് വീരമൃത്യു.  സൈനിക വേഷത്തിൽ പുലർച്ചേ രണ്ടോടെ എത്തിയ ഭീകരർ ആക്രണം നടത്തുകയായിരുന്നു.

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ ലെത്‌പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ ക്യാംപിനുനേരെയാണ് ആക്രമണം ഉണ്ടായത്. സിആർപിഎഫ് ഉടൻതന്നെ തിരിച്ചടിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുൽവാമയിലെ സിആർപിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്കു ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു.

രണ്ടുമാസങ്ങൾക്കു ശേഷം ശ്രീനഗർ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്എഫ് ക്യാംപിലേക്കുള്ള ആയുധങ്ങളുമായി പോയ വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 10 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം മൂന്നു ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.