പത്തനംതിട്ട: പലവിധത്തിൽ കവർച്ച നടത്തുന്ന കള്ളന്മാരുടെ കഥകൾ കേരളം കേട്ടിട്ടുണ്ട്. പൂർണനഗ്നനായി രാത്രി മോഷ്ടിക്കാൻ ഇറങ്ങുന്ന മോഷ്ടാവിനെയാണ് ഒടുവിൽ കേരളക്കര പിടികുടിയത്. പത്തനംതിട്ട തിരുവല്ലയിൽ നഗ്‌നനായി കവർച്ച നടത്തവേയാണ് ഒരാൾ പിടിയിലായത്. രാത്രിയിൽ പൂർണ്ണ നഗ്‌നനായി കവർച്ച നടത്തുന്ന തകഴി സ്വദേശി സോജനെയാണ് പൊലീസ് പിടികൂടിയത്.

ഇയാൾ പകൽ ഓട്ടോ ഓടിക്കുകയും രാത്രിയിൽ കവർച്ച നടത്തുകയുമാണ് പതിവ്. പഠിച്ച കള്ളനാണെന്നാണ് പൊലീസുകാർ പറയുന്നത്. തിങ്കളാഴ്ച രാവിലെ തകഴിയിലെ ഒരു വീട്ടിൽ കവർച്ച നടത്താനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടികൂയിലായത്. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെുകയാിയരുന്നു.

ഈ സമയം സോജൻ പൂർണ്ണ നഗ്‌നനായിരുന്നു. ഓട്ടോ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം നിർത്തിയിട്ടതിന് ശേഷം നടന്നാണ് സോജൻ മോഷണത്തിനെത്തിയത്. വാച്ച്, മൊബൈൽ, അടിവസ്ത്രം എന്നിവ വരുന്നവഴി ഒരു വീടിന് സമീപം അഴിച്ചുവച്ചിരിക്കുകയായിരുന്നു. അന്വേഷണത്തിനിടയിലാണ് നാട്ടുകാർ ഇത് കണ്ടെടുത്തത്. കണ്ടെടുത്ത ഫോണിൽ നിന്ന് നാട്ടുകാർ തന്നെ സോജന്റെ ഫോണിൽ വിളിച്ചു.

ഫോൺ വഴിയിൽ നിന്ന് കിട്ടിയതാണെന്നും സ്ഥലം എവിടെയെന്നും ചോദിച്ച് മനസ്സിലാക്കി പൊലീസിനെ അറിയിച്ചു. തൊണ്ടിമുതലായ ഫോൺ അടിവസ്ത്രമടക്കമുള്ള വസ്ത്രങ്ങൾ എല്ലാം എടത്വ പൊലീസിന് കൈമാറി. ആളെ തിരിച്ചറിഞ്ഞതോടെ ഇന്നലെയാണ് പച്ച ജംഗ്ഷനിൽ വച്ച് പൊലീസ് സോജനെ പിടികൂടുന്നത്. സമാനമായി നടത്തിയ ആറോളം കവച്ചാ കേസുകളിൽ പ്രതിയാണ് സോജൻ.