- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തി; തോളിൽ കിടന്നുറങ്ങിയ കുഞ്ഞിന് ദാരുണ മരണം; വേദന സഹിക്കാനാവാതെ കോട്ടയത്തെ അമ്മ കിണറ്റിൽ ചാടി
ഏറ്റുമാനൂർ: ബൈക്കിടിച്ച് പരിക്കേറ്റ രണ്ടരവയസുകാരി മകൾ മരിച്ചതിൽ മനംനൊന്ത് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരാണ് സംഭവം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ പാഞ്ഞെത്തിയ ബൈക്കിടിച്ചാണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞ ഇന്നലെ മരിച്ചു. അബോധാവസ്ഥയിൽ ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മകൾ രക്ഷപ്പെടില്ലെന്നറിഞ്ഞ ആഘാതത്തിൽ അമ്മ ഇന്നലെ കിണറ്റിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഏറ്റുമാനൂർ മാരിയമ്മൻ കോവിലിനു സമീപം ആമന്തൂർ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കയം വിജയഭവനിൽ ജഗന്റെയും രശ്മിയുടെയും മകൾ ശ്രീനന്ദ (രണ്ടര) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സംസ്‌കാരം ഇന്ന് ഒന്നിനു വിശ്വബ്രഹ്മസമാജം ശ്മശാനത്തിൽ. അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി സഹോദരിയാണ്. കിണറ്റിൽ വീണ് പരുക്കേറ്റ അമ്മ രശ്മി (31) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാരിയമ്മൻ റോഡിൽ കഴിഞ്ഞ
ഏറ്റുമാനൂർ: ബൈക്കിടിച്ച് പരിക്കേറ്റ രണ്ടരവയസുകാരി മകൾ മരിച്ചതിൽ മനംനൊന്ത് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരാണ് സംഭവം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ പാഞ്ഞെത്തിയ ബൈക്കിടിച്ചാണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുഞ്ഞ ഇന്നലെ മരിച്ചു.
അബോധാവസ്ഥയിൽ ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മകൾ രക്ഷപ്പെടില്ലെന്നറിഞ്ഞ ആഘാതത്തിൽ അമ്മ ഇന്നലെ കിണറ്റിൽ ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഏറ്റുമാനൂർ മാരിയമ്മൻ കോവിലിനു സമീപം ആമന്തൂർ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കയം വിജയഭവനിൽ ജഗന്റെയും രശ്മിയുടെയും മകൾ ശ്രീനന്ദ (രണ്ടര) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സംസ്‌കാരം ഇന്ന് ഒന്നിനു വിശ്വബ്രഹ്മസമാജം ശ്മശാനത്തിൽ.
അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി സഹോദരിയാണ്. കിണറ്റിൽ വീണ് പരുക്കേറ്റ അമ്മ രശ്മി (31) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാരിയമ്മൻ റോഡിൽ കഴിഞ്ഞ ഞായറാഴ്ച ഒൻപതു മണിയോടെ ആയിരുന്നു അപകടം. സിനിമ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു ജഗനും കുടുംബവും. അമ്മ രശ്മിയുടെ തോളിൽ ഉറങ്ങി കിടക്കുകയായിരുന്നു ശ്രീനന്ദ. അമ്മയുടെ തോളിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞ് റോഡിലേക്ക് തലയടിച്ചുവീണ് അബോധാവസ്ഥയിലായി.
അമ്മ രശ്മിക്കും പരിേക്കറ്റു. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ശനിയാഴ്ച 2.15ന് മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിലാണന്നറിഞ്ഞ അമ്മ രശ്മി രാവിലെ 10.30ഓടെ കിണറ്റിൽ ചാടുകയായിരുന്നു. കോട്ടയത്തുനിന്നും ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയെങ്കിലും അതിനുമുൻപ് നാട്ടുകാർ രശ്മിയെ രക്ഷപെടുത്തിയിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ ജഗൻ വാടകയ്ക്കാണ് താമസിക്കുന്നത്. ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇടുങ്ങിയ റോഡിൽ ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.