ഡല്ലസ്-ഫോര്‍ത്ത് വേര്‍ത്തിലെ വിവിധ ഭാഗങ്ങളിലായി ഒക്ടോബര്‍ 3 മുതല്‍ 6 വരെ നടന്ന അക്രമ സംഭവങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

ഡാലസ് ഏരിയ റാപ്പിഡ് ട്രാന്‍സിറ്റ് (DART) ട്രെയിനില്‍ ഒരാഴ്ചക്കുള്ളില്‍ നടന്ന ഒന്നിലധികം വെടിവെപ്പ് സംഭവങ്ങളില്‍ രണ്ടു പേരും, വെസ്റ്റ് ഡാലസില്‍ ട്രിപ്പിള്‍ ഹോമിസൈഡും, ഫോര്‍ത്ത് വേര്‍ത്തിലെ ക്ലബ്ബ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനെ ഡ്രൈവ്-ബൈ ഷൂട്ടിംഗില്‍ കൊലപ്പെടുത്തി, ചെറിയ വാഹനാപകടത്തിനു ശേഷം 18 വയസ്സുകാരി വെടിവെച്ചുകൊലപ്പെടുത്തി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും പിതാവിനെയും കത്തി കുത്തി ആക്രമിക്കുകയും.അര്‍ലിംഗ്ടണില്‍ 43 വയസ്സുകാരന്‍ ഷോട്ട്ഗണ്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു

ഡാലസ് കൗണ്ടിയിലും ടാരന്റ് കൗണ്ടിയിലുമായി അഞ്ച് വീതം കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെടിവെപ്പുകളും കത്തി ആക്രമണവും ഉള്‍പ്പെടുന്നു.

''ഇത് വെറും ഒരു ആഴ്ചവസാനത്തിലുണ്ടായ വ്യാപകമായ അക്രമമാണെന്ന് കരുതാം. പൊതുവേ ഹിംസാപരമായ കുറ്റകൃത്യങ്ങള്‍ കുറയുകയാണ്.''ഫോര്‍ത്ത് വേര്‍ത്തിലെ പൊലീസ് ചീഫ് എഡ്ഡി ഗാര്‍സിയ അഭിപ്രായപ്പെട്ടു