നാഷ്വില്ലെ, ടെന്നസി (എപി): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ ബൈറണ്‍ ബ്ലാക്കിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഹൃദയ നിയന്ത്രണ ഉപകരണം (Implantable Cardioverter-Defibrillator - ICD) വിഷം കുത്തിവെക്കുമ്പോള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെന്നസി അധികൃതരോട് ജഡ്ജി റസ്സല്‍ പെര്‍കിന്‍സ് ഉത്തരവിട്ടു. ഓഗസ്റ്റ് 5-ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, ഉപകരണം പ്രവര്‍ത്തിക്കുന്നത് ഞെട്ടലിനും കടുത്ത വേദനയ്ക്കും കാരണമായേക്കാമെന്ന അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് വിധി.

മാരകമായ കുത്തിവെപ്പിന് തൊട്ടുമുമ്പ് ഉപകരണം നിര്‍ജ്ജീവമാക്കണമെന്നും ഇതിനായി മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായം തേടണമെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് വധശിക്ഷ വൈകിപ്പിക്കില്ലെന്നും സംസ്ഥാനത്തിന് ഇത് അധികഭാരം ഉണ്ടാക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.

എന്നിരുന്നാലും, ഉപകരണം നിര്‍ജ്ജീവമാക്കാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിനെ എത്രയും വേഗം കണ്ടെത്താനാകുമെന്ന് വ്യക്തമല്ല. സംസ്ഥാനം വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട്. 1988-ല്‍ കാമുകിയെയും അവരുടെ രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ബ്ലാക്കിന് വധശിക്ഷ വിധിച്ചത്.