ഫ്‌ലോറിഡ :മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മെക്‌സിക്കോയിലേക്കുള്ള വിമാനത്തില്‍ ബലം പ്രയോഗിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ലൈന്‍ ജീവനക്കാരെ ആക്രമിച്ചതിനും - ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്‌സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ട ദമ്പതികളായ റാഫേല്‍ സെയ്റാഫെ-നോവേസ് ബിയാട്രിസ് റാപ്പോപോര്‍ട്ട് ഡി കാമ്പോസ് മായ എന്നിവര്‍ അറസ്റ്റിലായി.

മെക്‌സിക്കോയിലേക്കുള്ള വിമാനത്തില്‍ ബലപ്രയോഗത്തിലൂടെ കയറാന്‍ ശ്രമിച്ചതിനാണു ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തതെന്നു വിമാനത്താവള ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു

വിമാനതാവളത്തില്‍ വൈകിയെത്തിയ ശേഷം, ദമ്പതികള്‍ ഒരു ജീവനക്കാരനെ ആക്രമിച്ചതായി മിയാമി-ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ എതിര്‍ത്തതിനും അതിക്രമിച്ചു കയറിയതിനും സെയ്റാഫെ-നോവേസിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, മായയ്ക്കെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്