ഫിലഡല്‍ഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയില്‍നിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29 30 31 തീയതികളില്‍ ആയി കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ് മിലി ഫിലിപ്പ്. അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 2026 കാലഘട്ടത്തിലെ അസോസിയേറ്റ് ട്രഷര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഫിലഡല്‍ഫിയയിലെ ഏറ്റവും അംഗസംഖ്യ ഉള്ളതും 40 വര്‍ഷത്തിന് മേല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള തുമായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ യുടെ വുമന്‍സ് ഫോറം ചെയര്‍ ആയും പ്രവര്‍ത്തിക്കുന്നു.

നര്‍ത്തകിയും വാഗ്മിയും എഴുത്തുകാരിയും ആണ് മിലി ഫിലിപ്പ്. --സ്വപ്നസാരംഗി എന്ന പേരില്‍ പ്രസിദ്ധീകരിച്ച കഥ കവിതാസമാഹാരം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ചര്‍ച്ചാവിഷയമായ ഒരു പുസ്തകമാണ് . ആനുകാലിക വിഷയങ്ങളെ തന്റെ കവിതകളില്‍ കൂടി ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും സമൂഹത്തില്‍ പ്രതികരണശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ കഥ കവിതാസമാഹാരങ്ങള്‍ കൂടി ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ്. വെസ്റ്റ് ചെസ്റ്റര്‍ സ്‌കൂള്‍ സിസ്റ്റത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന മിലി ഫിലിപ്പ് ഒരു മികച്ച അധ്യാപിക എന്ന നിലയില്‍ പേരെടുത്ത് വ്യക്തിത്വമാണ്. കമ്പ്യൂട്ടര്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ എങ്കിലും തന്റെ മാതാവിന്റെ അധ്യാപന പാരമ്പര്യം തുടര്‍ന്ന് പോകുന്നതിനു വേണ്ടി അദ്ധ്യാപികയായി പ്രവര്‍ത്തിക്കുന്നു.

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് മില്ലി ഫിലിപ്പിനെ തിരഞ്ഞെടുത്തത് അവരുടെ പ്രവര്‍ത്തനത്തിന് അംഗീകാരമായി സുഹൃത്തുക്കളും ബന്ധുക്കളും കരുതുന്നു.ഭര്‍ത്താവ് ഫിലിപ്പ് ജോണും മക്കള്‍ ഷിശീര യും നിവെദ് യും കുടുംബമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിലി ഫിലിപ്പ് ന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് കൂടെയുണ്ട്.