ഒക്ലഹോമ: കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ഒക്ലഹോമയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കണമെങ്കില്‍ പുതിയ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ പാസാകണം. സംസ്ഥാനത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളോട് യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ പരീക്ഷ.

വിഷയമോ ക്ലാസ്സോ പരിഗണിക്കാതെ, അധ്യാപകര്‍ക്ക് 'സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ജൈവികപരമായ വ്യത്യാസങ്ങളെ'ക്കുറിച്ച് അറിവുണ്ടായിരിക്കണം. കൂടാതെ, 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി അട്ടിമറിച്ചെന്ന ഗൂഢാലോചനാ സിദ്ധാന്തം ഉള്‍പ്പെടെയുള്ള, ഒക്ലഹോമയുടെ അമേരിക്കന്‍ ചരിത്ര നിലപാടുകളോട് അവര്‍ യോജിക്കണം.

പുതിയ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ, 'അമേരിക്ക ഫസ്റ്റ്' സര്‍ട്ടിഫിക്കേഷന്‍ എന്ന് വിളിക്കപ്പെടുന്നത്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അധ്യാപകര്‍ ഒക്ലഹോമയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണെന്ന് ഒക്ലഹോമ സ്‌കൂള്‍ സൂപ്രണ്ട് റയാന്‍ വാള്‍ട്ടേഴ്സ് വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള അധ്യാപകരെ ആകര്‍ഷിക്കാന്‍ ഒക്ലഹോമ 50,000 ഡോളര്‍ വരെ ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ പുതിയ പരീക്ഷയിലൂടെ സംസ്ഥാനത്തിന്റെ മൂല്യങ്ങളോട് യോജിക്കാത്ത അധ്യാപകരെ ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവില്‍, ഈ പരീക്ഷ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് മാത്രമാണ് ബാധകമാക്കുന്നത്.