വാഷിംങ്ടണ്‍: വ്യാപകമായ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 'ബോട്ട്' ഉപയോഗിച്ചുള്ള വിസ അപേക്ഷകളില്‍ കര്‍ശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യന്‍ എംബസി. 'കോണ്‍സുലാര്‍ ടീം ഇന്ത്യ ബോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങള്‍ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്‌സര്‍മാരോടും ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ല.. തട്ടിപ്പ് വിരുദ്ധ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും. വഞ്ചനയോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കില്ല'- യു.എസ് എംബസി സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.

ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കായി രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള ബി1, ബി2 വിസകളിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. ഇതുമൂലം ശരിയായ മാര്‍ഗത്തില്‍ അപേക്ഷിച്ചവര്‍ക്ക് വിസ അപോയ്ന്റുകള്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.

ഔദ്യോഗിക ഷെഡ്യൂളിംഗ് നയങ്ങള്‍ ലംഘിച്ച് സ്ലോട്ടുകള്‍ സുരക്ഷിതമാക്കാന്‍ 'ബോട്ടു'കള്‍ ഉപയോഗിച്ച് സിസ്റ്റം ചൂഷണം ചെയ്ത 'മോശം അഭിനേതാക്കളെ' കോണ്‍സുലര്‍ ടീം ഇന്ത്യ തിരിച്ചറിഞ്ഞതായി എംബസി ബുധനാഴ്ച പറഞ്ഞു. എംബസി അത്തരം അപ്പോയിന്‍മെന്റുകള്‍ അവസാനിപ്പിക്കുകയും അനുബന്ധ അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ആഗസ്റ്റ് വരെ എംബസി നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് ഈ സംഭവവികാസം. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 30 ഏജന്റുമാരുടെ ഒരു ശൃംഖല കണ്ടെത്തി. ഒന്നിലധികം ഐ.പി വിലാസങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഏജന്റുമാര്‍ അപേക്ഷകര്‍ക്ക് വിസ സുരക്ഷിതമാക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും കണ്ടെത്തി.