ഡോ. ജോര്‍ജ് കാക്കനാട്



പെണ്ണേ മണവാട്ടി പെണ്ണേ

പെണ്ണേ മൊഞ്ചുള്ള പെണ്ണേ

കളികുട്ടി പ്രായം കഴിഞ്ഞു നിന്റെ

കല്ല്യാണ രാത്രി ഇതാ വന്നൂ..

കല്ല്യാണ രാത്രി ഇതാ വന്നൂ..

ഒപ്പനയുടെ മൊഞ്ചും കോല്‍ക്കളിയുടെ നാടന്‍ ശീലുകളും അന്തരീക്ഷത്തില്‍ നിറഞ്ഞു. താളത്തിനൊപ്പം ചുവടു വച്ച തോഴിമാരും നാണത്താല്‍ നഖ ചിത്രം വരച്ച മണവാട്ടിയും കാണികള്‍ക്ക് വിരുന്നായി. കല്യാണ രാവ് കിനാവ് കണ്ടു വരുന്ന മണവാളന്‍ ഹരം പകര്‍ന്നു. ഹൂസ്റ്റണിലെ ഈദ് ആഘോഷം നാടിന്റെ തനി പകര്‍പ്പായി.

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മുസ്ലിങ്ങളുടെ കൂട്ടായ്മയായ 'ഐഡിയല്‍ ഫ്രണ്ട്‌സ്' ഈദ് ആഘോഷം ഖല്‍ബില്‍ പൊഴിച്ചത് തേന്‍ മഴ.

ഒപ്പന , കോല്‍ക്കളി, തുടങ്ങിയ പരമ്പരാഗത കലാപരിപാടികള്‍ക്ക് പുറമെ ഖുര്‍ ആന്‍ പാരായണം, ''സോഷ്യല്‍ മീഡിയ സ്വാധീനം'' എന്ന വിഷയത്തില്‍ ഡിബേറ്റ്, എന്നിവ ഉണ്ടായിരുന്നു. 150 ഓളേം പേര്‍ പങ്കെടുത്ത ചടങ്ങ് വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി.

ജഡ്ജ് സുരേന്ദ്രന്‍ പട്ടീല്‍, പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപാറയില്‍, ഷുഗര്‍ ലാന്‍ഡ് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ഥിയും ആഴ്ചവട്ടം പത്രാധിപരും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ജോര്‍ജ് കാക്കനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സലീം, അജീദ്, മൊയ്തീന്‍, മു്‌ജേഷ്, ജലാല്‍, ഉമര്‍, ഹസീന്‍, ഡോ. ഹാഷിം, നബീസ, അനീഷ്യ, ഷെമീന, നിഷ, റജില, ഷെമി , ഷഹീന, ഡോ. ബിനുഷ എന്നിവരുടങ്ങിയ കോര്‍ ടീമും വളണ്ടിയര്‍ ടീമുമാണ് ഈദ് പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്യാനും വിജയിപ്പിക്കാനും സഹായിച്ചത്.