ഒരിക്കൽ ഒരു മലയാളം സംവിധായകനെ തനിക്ക് തല്ലേണ്ടിവന്നുവെന്ന വെളിപ്പെ‌ടുത്തലുമായി നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ഇവർ. ഏഴാമി‌ടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് ഇവർ തുറന്ന് പറഞ്ഞത്.

ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററിൽ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാൻ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ദേഷ്യം കനത്തപ്പോൾ ഞാൻ അയാളെ നേരിൽ കാണാൻ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് പിന്നീട‌് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്''- വിചിത്ര അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിചിത്രയുടെ വാക്കുകൾ ഇങ്ങനെ.

''എനിക്കൊരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഷക്കീല മലയാളം ഇൻഡസ്ട്രിയിൽ നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു അതുകൊണ്ടു തന്നെ ഞാൻ ഒരു സിനിമ ചെയ്താൽ ശ്രദ്ധ നേ‌ടുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ഇതെക്കുറിച്ച് സംവിധായകനോട് പറഞ്ഞു. മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാളുടെ അവകാശവാദം. സിനിമയിൽ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാൾ പറഞ്ഞു. എന്റെ പരീക്ഷപോലും എഴുതാതെയാണ് ഞാൻ ആ സിനിമ പൂർത്തിയാക്കിയത്.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെ വീണ്ടും വിളിച്ചു. ചില രംഗങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞു. അതൊരു കുളിസീനും ബലാത്സംഗരംഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു അയാൾ പറഞ്ഞത് എന്നാൽ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററിൽ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാൻ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ദേഷ്യം കനത്തപ്പോൾ ഞാൻ അയാളെ നേരിൽ കാണാൻ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് പിന്നീട‌് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്''- വിചിത്ര പറയുന്നു.