ബംഗളുരു: കർണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച് ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രി പാലിയങ്കർ. മഹാദയി നദിയിലെ കാൽസ ബണ്ഡൂര ഡാം പ്രോജക്റ്റുമായി ബന്ധപ്പെട്ട് കർണാടകയും ഗോവയും തമ്മിൽ തർക്കത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കർണാടകക്കാർ വഴിതിരിച്ചു വിടുന്നു, കർണാടകക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും പാലയങ്കർ പറഞ്ഞു.ജലവിഭവ വകുപ്പിലെ സംഘത്തിനൊപ്പം ഞാനും സ്ഥലം സന്ദർശിച്ചിരുന്നു. ഗോവയിലേക്ക് ഒഴുകേണ്ട വെള്ളം അവിടെ തടഞ്ഞു കർണാടകയിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്.

സന്ദർശന വേളയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ടു പോയിരുന്നു. അവർ അവർ ഹറാമി ജനതയാണ് അവർ എന്തും ചെയ്യും-പാലിയങ്കർ പറഞ്ഞു.