- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന പീഡനം സഹിക്കാനാകാതെ യുവതി 'മുത്തലാഖ്' ചൊല്ലി ഭർത്താവിനെ ഒഴിവാക്കി; തലാഖ് ചൊല്ലിയത് ഐ.ജിയുടെ സാന്നിധ്യത്തിൽ; ഇസ്ലാമിൽ സ്ത്രീകൾക്ക് തലാഖ് ചൊല്ലാനുള്ള വ്യവസ്ഥയില്ലെന്ന് ഖാസി
മീററ്റ്: പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും 'മുത്തലാഖ്' ചൊല്ലി ഭർത്താവിനെ മൊഴി ചൊല്ലാമെന്നു തെളിയിക്കുകയാണ് ഉത്തർ പ്രദേശിൽനിന്നുള്ള അമ്റീൻ ബാനു എന്ന യുവതി. പൊലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് യുവതി 'മുത്തലാഖ്' ചൊല്ലി ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ബന്ധം വേർപിരിഞ്ഞത്. പൊലീസ് ഐ.ജി.അജയ് ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. അമ്റീൻ ബാനുവും സഹോദരി ഫറീനും വിവാഹം കഴിച്ചത് സബിർ, ഷക്കിർ സഹോദരങ്ങളെയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇരുവരെയും ഭർത്താക്കന്മാർ പീഡിപ്പിക്കുക പതിവായിരുന്നു. ഒടുവിൽ, ഫറീനിനെ കഴിഞ്ഞ സെപ്റ്റംബറിൽ ഭർത്താവായ ഷാക്കിർ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. ഇതിൽ മനംനൊന്താണ് പ്രതികാരമെന്നോണം തന്നെ നിരന്തരം സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചുകൊണ്ടിരുന്ന സാബിറിൽനിന്ന് മോചനം നേടാൻ അമ്റീൻ തീരുമാനിച്ചത്. മാർച്ചിൽ സാബിറിനും ഷാക്കിറിനുമെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച
മീററ്റ്: പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും 'മുത്തലാഖ്' ചൊല്ലി ഭർത്താവിനെ മൊഴി ചൊല്ലാമെന്നു തെളിയിക്കുകയാണ് ഉത്തർ പ്രദേശിൽനിന്നുള്ള അമ്റീൻ ബാനു എന്ന യുവതി. പൊലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് യുവതി 'മുത്തലാഖ്' ചൊല്ലി ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ബന്ധം വേർപിരിഞ്ഞത്.
പൊലീസ് ഐ.ജി.അജയ് ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. അമ്റീൻ ബാനുവും സഹോദരി ഫറീനും വിവാഹം കഴിച്ചത് സബിർ, ഷക്കിർ സഹോദരങ്ങളെയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇരുവരെയും ഭർത്താക്കന്മാർ പീഡിപ്പിക്കുക പതിവായിരുന്നു. ഒടുവിൽ, ഫറീനിനെ കഴിഞ്ഞ സെപ്റ്റംബറിൽ ഭർത്താവായ ഷാക്കിർ മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി.
ഇതിൽ മനംനൊന്താണ് പ്രതികാരമെന്നോണം തന്നെ നിരന്തരം സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചുകൊണ്ടിരുന്ന സാബിറിൽനിന്ന് മോചനം നേടാൻ അമ്റീൻ തീരുമാനിച്ചത്. മാർച്ചിൽ സാബിറിനും ഷാക്കിറിനുമെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഐ.ജിയെ നേരിട്ട് കണ്ട് നടപടി ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് അവർ പരസ്യമായി ഭർത്താവിനെ മൊഴി ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയത്.
മുത്തലാഖ് വിഷയത്തിൽ സ്ത്രീകളുടെ ക്ഷേമത്തിനായിമോദി സർക്കാർ പരിശ്രമിക്കുകയാണെന്നും എല്ലാ സ്ത്രീകളും സർക്കാരിനെ ഇക്കാര്യത്തിൽ പിന്തുണയ്ക്കണമെന്നും അമ്റീൻ പിന്നീട് പറഞ്ഞു. അതേസമയം ഇസ്ലാമിൽ സ്ത്രീകൾക്ക് തലാഖ് ചൊല്ലാനുള്ള വ്യവസ്ഥയില്ലെന്നാണ് മീററ്റ് മുഖ്യ ഖാസി ജീനൂർ റഷീദുദ്ദീൻ പ്രതികരിച്ചത്.