ഭോപ്പാൽ: തന്നെ ബലാത്സംഗം ചെയ്തവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വസതിക്ക് മുന്നിൽ വച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ ഗുരുതര നിലയിൽ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസിൽ പൊലീസ് നിഷ്‌ക്രിയരാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ആരോപിച്ചാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജാമ്യത്തിലിറങ്ങിയ പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും യുവതി ആരോപിക്കുന്നു. ശിവരാജ് സിങ് ചൗഹാന്റെ വസതിക്ക് മുന്നിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ചയും യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.