- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാട്; ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയം; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല; ശബരിമലയിൽ സിപിഎം ലക്ഷ്യം നവോത്ഥാനം മാത്രം; വിശ്വാസികളുടെ വികാരങ്ങളെ തള്ളി പാർട്ടി ജനറൽ സെക്രട്ടറിയും; പിണറായി മുഖ്യമന്ത്രിയാകുമെന്നും യെച്ചൂരി; വീണ്ടും ശബരിമല കത്തും
ന്യൂഡൽഹി: ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം ലക്ഷ്യം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയ സംഭവത്തോടുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തിൽ എല്ലാം വ്യക്തമാണ്.
കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിലെ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി പറഞ്ഞു. ഇതോടെ ശബരിമലയിൽ നവോത്ഥാനമാകും സിപിഎം നടപ്പാക്കുകയെന്ന് വ്യക്തമാകുകയാണ്. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ഒളിച്ചു കളി തുടരുകയാണ്. ഇതിനിടെയാണ് നവോത്ഥാനത്തിൽ അർത്ഥ ശങ്കയില്ലാത്ത വിധം യെച്ചൂരി കാര്യങ്ങൾ വിശദീകരിക്കുന്നത്. ശബരിമലയിൽ സംഭവിച്ചത് തെറ്റായി പോയെന്ന് നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഇതാണ് യെച്ചൂരി തള്ളിക്കളയുന്നത്. നേരത്തെ എംഎ ബേബിയും വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതും മാറ്റി പറയേണ്ടി വന്നു. ശബരിമലയിൽ നിലപാട് മാറ്റിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യെച്ചൂരിയുടെ പ്രഖ്യാപനവും. ഇതോടെ സുപ്രീംകോടതി വിധി അതെന്തായാലും ഇടതുപക്ഷം അംഗീകരിക്കുമെന്ന് വ്യക്തമാകുകയാണ്. മറ്റ് രാഷ്ട്രീയ വിഷയങ്ങളിലും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സീതാറാം യെച്ചൂരി പറയുന്നു. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതിൽ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. തോമസ് ഐസക്കിനുൾപ്പടെ സീറ്റ് നൽകാത്ത വിഷയത്തിൽ പാർട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയിൽ നിന്ന് താൻ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കൾക്ക് രണ്ടുടേം വ്യവസ്ഥ നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും യെച്ചൂരി വിശദീകരിച്ചു.
മകന്റെ കേസിന്റെ പേരിലല്ല കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത്. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് തീരുമാനിക്കും. കേരളഘടകം വിഭാഗീയതയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി അധികാരത്തിൽ എത്തിയാൽ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഭാവിയിൽ നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
അധികാരം കിട്ടിയാൽ പിണറായി തന്നെയാകും മുഖ്യമന്ത്രിയെന്നും വിശദീകരിക്കുന്നു. പിണറായിക്ക് പിറകിൽ മാത്രമാണ് മന്ത്രി കെകെ ശൈലജയുടെ ജനപ്രീതിയെന്നും യെച്ചൂരി പറയുന്നു.