ഫോറം ഫോര്‍ കാസറഗോഡിന്റെ സമരത്തില്‍ പ്രതിഷേധമിരമ്പി

Update: 2025-06-23 14:38 GMT

കാഞ്ഞങ്ങാട് : മതിയായ ഡോക്ടര്‍മാരോ, ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ വെറും നോക്ക് കുത്തിയായ പുതിയ കോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നില്‍ ഫോറം ഫോര്‍ കാസറഗോഡ് സംഘടിപ്പിച്ച സമരത്തില്‍ പ്രതിഷേധമിരമ്പി .

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്ന വെറും വാഗ്ദാന സര്‍ക്കാറായി നിലവിലെ സര്‍ക്കാര്‍ മാറിയെന്നും സാധാരണ ജനങ്ങളോട് ചെയ്യുന്ന ഈ കടുത്ത ദ്രോഹത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി പറഞ്ഞു

പതിനാലോളം ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ആശുപത്രിയില്‍ വെറും ഒരു താത്ക്കാലിക ഡോക്ടറും, ഒരു ഫാര്‍മസിസ്റ്റും മാത്രമാണ് നിലവിലുള്ളത്. എഴുപത്തി നാല് കിടക്കകളുള്ള ആശുപത്രിയില്‍ നൂറ്റി അമ്പത്തി മൂന്ന് ജീവനക്കാരാവശ്യമുള്ളിടത്ത് സ്ഥലത്ത് വെറും പതിമൂന്ന് തസ്തിക മാത്രം അനുവദിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വനിതയായ വകുപ്പ് മന്ത്രിയും ആശുപത്രിയുടെ ചുമതലയുള്ള നഗരസഭാ ചെയര്‍പേഴ്‌സണും.

സംസ്ഥാനത്ത് മറ്റിടങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രി സന്ധ്യയോടെ ഷട്ടറിടുന്നത് കാഞ്ഞങ്ങാട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തില്‍ അടിയന്തിര പരിഹാരങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള സമരമുറകള്‍ ആവിഷ്‌ക്കരിക്കുമെന്ന് ഫോറം ഫോര്‍ കാസറഗോഡ് മുന്നറിയിപ്പ് നല്‍കി.

ജില്ലാ ചെയര്‍മാന്‍ പത്മരാജന്‍ ഐങ്ങോ ത്ത് അധ്യക്ഷനായ പരിപാടിയില്‍ ഫോറം രക്ഷാധികാരി പ്രേമചന്ദ്രന്‍ ചോമ്പാല, നഗരസഭാ കൗണ്‍സിലര്‍ കെ കെ ബാബു, മുന്‍ കൗണ്‍സിലര്‍മാരയ എം കുഞ്ഞികൃഷ്ണന്‍, എം എം നാരായണന്‍ ഹരിശ്ചന്ദ്രന്‍ പി, രവീന്ദ്രന്‍ ചേടി റോഡ്, വി വി മോഹനന്‍, സരോജ പി, പി വി ചന്ദ്രന്‍ മാസ്റ്റര്‍, പി ഭാസ്‌കരന്‍, ദിവ്യ ഷാജി, ഷിഹാബ് കാര്‍ഗില്‍, അബ്ദുള്‍ ഖയ്യൂം, ഫത്തിമത്ത് സുഹറ, സി ബാലകുഷ്ണന്‍, കേളു കൈപ്രം തുടങ്ങിയവര്‍ സംസാരിച്ചു

സിസ്റ്റര്‍ ജയാ ആന്റോ മംഗലത്ത് സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു

Tags:    

Similar News