മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുക -കാന്തപുരം

Update: 2025-05-28 11:21 GMT

കോഴിക്കോട്: കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പരസ്പര സഹായത്തിനും ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മഴക്കെടുതിയില്‍ വെള്ളം കയറിയും മണ്ണിടിഞ്ഞും മരം വീണും പ്രയാസപ്പെടുന്നവരുണ്ട്.

ഓരോ ദിവസവും ഏതാനും പേരുടെ ജീവനും നഷ്ടപ്പെടുന്നുണ്ട്. കുറച്ചു ദിവസംകൂടി വിവിധ പ്രദേശങ്ങളില്‍ കനത്തമഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

പുറം ജോലികളില്‍ വ്യാപൃതരാവുന്നവര്‍, മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ മഴമൂലം തൊഴില്‍ സാഹചര്യമില്ലാത്ത അനേകം സാധാരണക്കാര്‍ ചുറ്റുമുണ്ടെന്നും അവരെ ചേര്‍ത്തുപിടിക്കാനും ആവുന്നത് ചെയ്യാനും സാധിക്കണമെന്നും ഉസ്താദ് പറഞ്ഞു. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളംകയറിയ തീരദേശ നിവാസികള്‍, മണ്ണിടിഞ്ഞും മരം വീണും കഷ്ടപ്പെടുന്നവര്‍ തുടങ്ങിയ പ്രയാസമനുഭവിക്കുന്നവരിലേക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടുകയും സൗകര്യങ്ങള്‍ ചെയ്തുനല്‍കുകയും വേണം.

എസ് വൈ എസ് സാന്ത്വനം സംസ്ഥാനമെമ്പാടും ഹെല്‍പ് ലൈന്‍ ആരംഭിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായിട്ടുമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം എല്ലാവരും ഈ ദുരിതകാലത്ത് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സാന്ത്വന രംഗത്ത് മുന്നിട്ടിറങ്ങണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കാന്തപുരം ഉസ്താദ് അഭ്യര്‍ഥിച്ചു.


Similar News