വല വീശി..വീശി അതിർത്തി കടന്നു; രാജ്യത്തേക്ക് നിയമവിരുദ്ധമായി കയറി മത്സ്യബന്ധനം; കുവൈറ്റിൽ 12 വിദേശ തൊഴിലാളികളെ പിടികൂടി

Update: 2025-09-20 13:02 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന 12 ബംഗ്ലാദേശ് പൗരന്മാരെ തീരദേശ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. രാജ്യത്തേക്ക് നിയമവിരുദ്ധമായി കടന്നുകയറി, സംരക്ഷിത മേഖലകളിൽ മത്സ്യബന്ധനം നടത്തിയതായാണ് ഇവർക്കെതിരെയുള്ള കുറ്റം. അറസ്റ്റിലായവർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരാണെന്നും ലൈസൻസില്ലാത്ത മത്സ്യബന്ധനത്തിന് ഉപയോഗിച്ചുവെന്നും അധികൃതർ അറിയിച്ചു.

അനധികൃത മത്സ്യബന്ധനത്തിനായി ഇവർ ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്റെ ക്യാമ്പ് താവളമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ശൈഖ് സബാഹ് അൽ-അഹമ്മദ് നേച്ചർ റിസർവിനുള്ളിൽ സംരക്ഷിത മത്സ്യബന്ധന വലകൾ മുറിച്ചു കടന്നതായും, റിസർവിനുള്ളിൽ സഞ്ചരിക്കാനും പരിമിതമായ മത്സ്യബന്ധന മേഖലകളിലേക്ക് പ്രവേശിക്കാനും ബഗ്ഗി പോലുള്ള ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

മത്സ്യവും ചെമ്മീനും പിടിക്കാനുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, കേടായ വലകൾ ഇവർ ഇരുമ്പ് കമ്പി ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. പിടിച്ചെടുത്ത മത്സ്യങ്ങൾ ക്യാമ്പിൽ വെച്ച് വേർതിരിച്ച്, ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ കയറ്റി കൊണ്ടുപോയതായും കണ്ടെത്തി.

Tags:    

Similar News