'മണ്ണിനടിയിലെ തങ്കത്തിലാണ് കണ്ണ്...'; കുവൈറ്റിൽ ഇനി ആവശ്യമില്ലാതെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാൽ പണി ഉറപ്പ്; തടവും പിഴയും ലഭിക്കും

Update: 2025-08-31 09:39 GMT

കുവൈറ്റ്: ഔദ്യോഗിക അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ലോഹങ്ങളോ പുരാവസ്തുക്കളോ കണ്ടെത്താൻ ശ്രമിക്കുന്നത് കടുത്ത നിയമനടപടികൾക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവ്, കനത്ത പിഴ, ഉപകരണങ്ങൾ കണ്ടുകെട്ടൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കുമെന്നും നിയമവിദഗ്ധർ വ്യക്തമാക്കി.

നിധി വേട്ട വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഭൂമിക്കടിയിൽ നിന്ന് ധാതുക്കളും പുരാവസ്തുക്കളും കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിധികൾക്കായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ സ്വത്ത് നിയമങ്ങളെ ലംഘിക്കുക മാത്രമല്ല, കുവൈത്തിന്റെ പരിസ്ഥിതിക്കും സാംസ്കാരിക പൈതൃകത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കുവൈത്ത് യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസറും ഭരണഘടനാ, കാസേഷൻ കോടതികളിലെ അഭിഭാഷകനുമായ ഡോ. അലി ഹുസൈൻ അൽ ദോസരിയുടെ അഭിപ്രായത്തിൽ, ഭൂമിക്കടിയിൽ നിന്ന് ലോഹങ്ങളോ ധാതുക്കളോ കണ്ടെത്തുന്നത് അപകടകരമായ പാർശ്വഫലങ്ങളുള്ള ഒരു പര്യവേക്ഷണ പ്രവർത്തനമാണ്. ഇത് പരിസ്ഥിതിയെ നശിപ്പിക്കുകയും സർക്കാരിന് അവകാശപ്പെട്ട വിലപ്പെട്ട സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യും. അനധികൃത ഉപകരണ ഉപയോഗം തടയുന്നതിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും നിധി വേട്ട നിയന്ത്രിക്കാനും ലക്ഷ്യമിടുന്നു. 

Tags:    

Similar News