കോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രഫസറുടെ ജീവനെടുത്തത് വിഷാദരോഗം; ഡോ. ജൂബേല്‍ ജെ. കുന്നത്തൂര്‍ കുറച്ചുകാലമായി വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍; യുവഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അസി. പ്രഫസറുടെ ജീവനെടുത്തത് വിഷാദരോഗം

Update: 2025-07-18 11:32 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസി. പ്രഫസര്‍ വെള്ളൂര്‍ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേല്‍ ജെ. കുന്നത്തൂരിനെ (36) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയാണ്. ഇന്നു രാവിലെ ആറരയോടെയാണ് ജുബേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷീതമായി എത്തിയ ദുരന്തവാര്‍ത്തയുടെ ഞെട്ടലിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍.

ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത് വിഷാദരോഗമാണെന്നാണ ്പുറത്തുവരുന്ന വിവരങ്ങള്‍. വിഷാദരോഗം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇദ്ദേഹം നേരിട്ടിരുന്നതായി ബന്ധുക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ അറിയിച്ചിട്ടുണ്ട്. കുറച്ചുകാലമായി ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിലായിരുന്നു അദ്ദേഹമെന്നാണ ്‌സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്.

ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടില്‍ താമസിക്കുന്നത്. ജുബേല്‍ ജീവനെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ സമയം വീട്ടില്‍ നിന്നും മാതാപിതാക്കള്‍ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. തിരികെ ഏഴരയോടെ വീട്ടുകാര്‍ പള്ളിയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെത്തി. തുടര്‍ന്ന്, ഇവര്‍ വിവരം നാട്ടുകാരെ അറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ ജൂബേലിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ പൊതിയിലെ മേഴ്സി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരിച്ചിരുന്നു. വെള്ളൂര്‍ പോലീസ് അസ്വാഭാവിക

മരണത്തിന് കേസെടുത്തു. ഡോക്ടറുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

വിഷാദരോഗികള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നു

വിഷാദ രോഗം ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. സാധാരണഗതിയില്‍ ഈ വിഷാദം ഏറെനാള്‍ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത് ഒരു രോഗമെന്ന നിലയിലെത്തണമെങ്കില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോ അതിലധികമോ ദിവസങ്ങളില്‍ നിലനില്‍ക്കണം. ഇത്തരം രോഗം കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കുകയും ചെയ്യും.

സദാ ദു:ഖ ഭാവം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇതോടൊപ്പം തന്നെ വിശപ്പില്ലായ്മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതാ വിഷാദരോഗം പിടിപ്പെട്ടവര്‍ക്കായി ചില വഴികള്‍.

നല്ല ആരോഗ്യത്തിന് സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസറ്റീവ് മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതായിരിക്കും നല്ലത്.

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്. ചിലപ്പോള്‍ ഇത് ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന് വിദ്ഗ്ധരെ സമീപിക്കുന്നതായിരിക്കും നല്ലത്. ചില ഹോര്‍മോണ്‍ അധിഷ്ഠിതമായ മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികള്‍, ചിലതരം ആന്റിബയോട്ടിക്കുകള്‍, ഉറക്ക ഗുളിക, വേദന സംഹാരി തുടങ്ങിയവ വിഷാദ രോഗത്തെ ക്ഷണിച്ചു വരുത്താം.

Tags:    

Similar News