മലയാള സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറിയത് രാജാവിന്റെ മകനിലൂടെ; പ്രിയദർശൻ, തമ്പി കണ്ണന്താനം ചിത്രങ്ങളിലൂടെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പരമ്പര; 'പൈതൃക'ത്തിലൂടെ സ്റ്റേറ്റ് അവാർഡും ഫിലിംഫെയറും; ഒരൊറ്റ ദിവസം കൊണ്ട് ഒൻപത് പാട്ടുകൾ റെക്കോർഡ് ചെയ്ത അതുല്യ പ്രതിഭ; എസ്.പി വെങ്കിടേഷ് ഇനി ഓർമ്മ
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. 60-കളിലും 70-കളിലും തെന്നിന്ത്യൻ സിനിമകളിൽ തരംഗമായിരുന്ന അദ്ദേഹം. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായ തൊണ്ണൂറുകളിലും നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്താനും അദ്ദേഹത്തിനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു.
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾ എസ്.പി. വെങ്കിടേഷിനെ തങ്ങളിലൊരാളായിട്ടാണ് കണ്ടിരുന്നത്. ശ്യാമിനും ജോൺസൺ മാസ്റ്റർക്കും ശേഷം മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിലും ഗാനങ്ങളിലും ഒരുപോലെ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 1980-കളുടെ അവസാനത്തോടെ മലയാളത്തിൽ സജീവമായ അദ്ദേഹം, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെയും മമ്മൂട്ടി ചിത്രങ്ങളിലെയും അവിഭാജ്യ ഘടകമായി മാറി.
പ്രശസ്ത മാൻഡോലിൻ കലാകാരനായിരുന്ന പഴനിയുടെ മകനാണ് വെങ്കിടേഷ്. സംഗീത ലോകത്തേക്കുള്ള തന്റെ തുടക്കകാലത്ത് ഗിറ്റാർ, ബാഞ്ചോ, മാൻഡോലിൻ എന്നീ വാദ്യോപകരണങ്ങൾ അദ്ദേഹം വായിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകരായ ശ്യാം, രവീന്ദ്രൻ മാസ്റ്റർ എന്നിവരുടെ സഹായിയായാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് വെങ്കിടേഷിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.
1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തില്‍. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഈ ചിത്രവും അതിലെ ഗാനങ്ങളും വൻ ഹിറ്റായതോടെ വെങ്കിടേഷ്-തമ്പി കണ്ണന്താനം കൂട്ടുകെട്ട് 1990-കളിൽ മലയാള സിനിമയിൽ സൂപ്പർഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു.
ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്‌ലർ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ്. മറ്റു സംഗീത സംവിധായകർ ഗാനങ്ങൾ ഒരുക്കിയ സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകുന്നതിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു (ഉദാഹരണത്തിന് 'ദേവാസുരം'). മലയാളത്തിന് പുറമെ ബോളിവുഡ്, ബംഗാളി ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
1993-ൽ 'പൈതൃകം', 'ജനം' എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 'പൈതൃകം' എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം സ്വന്തമാക്കി. 1999-ൽ 'ഇതു മുടിവതില്ലൈ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഒരൊറ്റ ദിവസം കൊണ്ട് ഒൻപത് ഗാനങ്ങൾ റെക്കോർഡ് ചെയ്ത് അദ്ദേഹം വിസ്മയിപ്പിച്ചു. അക്കോസ്റ്റിക് ഗിറ്റാർ, ബേസ് ഗിറ്റാർ, വയലിൻ ഓർക്കസ്ട്ര എന്നിവയുടെ വിപുലമായ ഉപയോഗമാണ് വെങ്കിടേഷിന്റെ ഗാനങ്ങളുടെ പ്രത്യേകത.
സിന്ത് (Synth) അധിഷ്ഠിത ഓർക്കസ്ട്രയും പരമ്പരാഗത തന്ത്രിവാദ്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീത ശൈലി. തന്റെ ഭൂരിഭാഗം ഗാനങ്ങളിലും സിംഫണിക് ശൈലിയിലുള്ള സ്ട്രിംഗ് ഓർക്കസ്‌ട്രേഷൻ അദ്ദേഹം പരീക്ഷിച്ചിരുന്നു. മറ്റു സംഗീത സംവിധായകർ ഗാനങ്ങൾ ഒരുക്കിയ സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകുന്നതിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു (ഉദാഹരണത്തിന് 'ദേവാസുരം'). മലയാളത്തിന് പുറമെ ബോളിവുഡ്, ബംഗാളി ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
