ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച്ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു; ഇറാഖ് യുദ്ധകാലത്തെ നുണകളെയാണ് ഈ നടപടി ഓര്‍മിപ്പിക്കുന്നത്; അമേരിക്കയ്‌ക്കെതിരെ സിപിഎം

Update: 2025-06-22 09:05 GMT

ന്യൂഡല്‍ഹി: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തെ സിപിഎം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാഖ് യുദ്ധകാലത്തെ നുണകളെയാണ് ഈ നടപടി ഓര്‍മിപ്പിക്കുന്നത്. ഇല്ലാത്ത ആയുധങ്ങളെ കുറിച്ചുള്ള നുണകളായിരുന്നു അന്നെങ്കില്‍ ഇന്നത് ആണവായുധങ്ങളെ കുറിച്ചുള്ള നുണകളാണ്.

അമേരിക്കയുടെ ഇത്തരം നീക്കങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ ആഗോളതലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും. തങ്ങള്‍ ഒന്നാം നമ്പര്‍ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ ഉള്‍പ്പെടെ വെല്ലുവിളിച്ചു കൊണ്ടുള്ള ഈ ആക്രമണത്തിനെതിരെ സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

Similar News