ആഗ്ര-കാണ്‍പൂര്‍ ഹൈവേയില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ ദമ്പതികളുടെ യാത്ര; വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍

Update: 2025-06-28 12:57 GMT

ആഗ്ര: ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ തിരക്കേറിയ ഹൈവേയില്‍ ദമ്പതികളുടെ അതീവ അപകടകരമായ അഭ്യാസ പ്രകടനം. ഹെല്‍മറ്റില്ലാതെയാണ് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ ദമ്പതികളുടെ അഭ്യാസം. ഇതിന്റെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബൈക്കിന്റെ ഇന്ധന ടാങ്കിന് മുകളില്‍ അപകടകരമായ രീതിയില്‍ കിടക്കുകയാണ് യുവതി. തലയില്‍ വെള്ള ടവര്‍ ധരിച്ച യുവാവ് ആണ് ഫിറോസാബാദിലെ തിരക്കേറിയ ആഗ്ര-കാണ്‍പൂര്‍ ഹൈവേയിലൂടെ രാത്രിയില്‍ കറുത്ത നിറത്തിലുള്ള ബൈക്ക് ഓടിക്കുന്നത്.

തങ്ങളുടെ അപകടകരമായ അഭ്യാസം മൊബൈലില്‍ ചിത്രീകരിച്ച വഴിയാത്രക്കാരോട് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചോദിക്കുന്നതും കേള്‍ക്കാം. വെള്ളിയാഴ്ച ചിത്രീകരിച്ച വിഡിയോ ശനിയാഴ്ചയാണ് ഓണ്‍ലൈനില്‍ പങ്കുവെച്ചത്. വലിയ വിമര്‍ശനമാണ് ദമ്പതികളുടെ പ്രകടനത്തിന് നേരെ ഉയരുന്നത്.

ബൈക്കിന്റെ ഇന്ധനടാങ്കിനു മുകളില്‍ ഇരിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്നും അവര്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് വണ്ടിയോടിച്ചതെന്നും ഫിറോസാബാദ് പൊലീസ് പ്രതികരിച്ചു. ദമ്പതികള്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ബൈക്കിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ വീഡിയോയില്‍ അവ്യക്തമാണ്. അവര്‍ ഫിറോസാബാദ് സ്വദേശികളാണോ മറ്റെവിടെ നിന്നെങ്കിലുമാണോ എന്നുപോലും പൊലീസുകാര്‍ക്ക് അറിയില്ല. നോയ്ഡ-ഗ്രെയ്റ്റര്‍ നോയ്ഡ എക്‌സ്പ്രസ് വെയിലെ ദമ്പതികളുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് അപകടകരമായ രീതിയില്‍ കാണ്‍പുര്‍ ഹൈവെയിലെ അഭ്യാസ പ്രകടനം

Similar News