ബാറിലെ അടിപിടിക്കേസില്‍ പിടിയിലായ അണ്ണാഡിഎംകെ മുന്‍ നേതാവ് നല്‍കിയത് നിര്‍ണായക വിവരം; രക്തസാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തി; വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെ ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

Update: 2025-06-23 11:55 GMT

ചെന്നൈ: ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീകാന്തിന്റെ രക്തസാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു നൈജീരിയന്‍ പൗരനില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പൊലീസിനോടു പറഞ്ഞത്. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയതും.

നടന്‍ ശ്രീകാന്തിനും ലഹരിമരുന്ന് കൈമാറിയെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. ഒരു ഗ്രാം കൊക്കെയ്ന്‍ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നല്‍കിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണത്തിനാണ് ശ്രീകാന്തിനെ വിളിച്ചുവരുത്തിയത്. ശ്രീകാന്തിന്റെ രക്തസാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു നൈജീരിയന്‍ പൗരനില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രസാദ് പൊലീസിനോടു പറഞ്ഞത്.

തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ നടനാണ് ശ്രീകാന്ത്. 1999ല്‍ കെ.ബാലചന്ദറിന്റെ ജന്നല്‍ - മറാബു കവിതൈകള്‍ എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 2002ല്‍ തമിഴ് ചിത്രമായ റോജ കൂട്ടത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രം വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാദത്തില്‍, പാര്‍ഥിപന്‍ കനവ് തുടങ്ങിയ വിജയ ചിത്രങ്ങളിലും നായകനായി.

2003ല്‍ പുറത്തിറങ്ങിയ ഒകാരികി ഒകാരു എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് അരങ്ങേറ്റം. തെലുങ്കില്‍ 'ശ്രീറാം' എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തില്‍ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക് ഇന്‍ ആക്ഷന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വിജയ് നായകനായ നന്‍പനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീകാന്ത്. കൊഞ്ചം കാതല്‍ കൊഞ്ചം മോദല്‍ ആണ് അവസാനമായി വേഷമിട്ട സിനിമ. കെ രംഗരാജാണ് ശ്രീകാന്ത് ചിത്രം സംവിധാനം ചെയ്തതത്. കാര്‍ത്തിക് എന്ന കഥാപാത്രമായിരുന്നു

Tags:    

Similar News