ആരും തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി കരിച്ചു കളയാൻ ശ്രമം; കയർ കൊണ്ട് കൈകാലുകൾ കെട്ടിയ നിലയിൽ; പ്രദേശത്തെ ഒരു മാലിന്യ കൂമ്പാരത്തിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ പോലീസ്; മൂന്നാം കണ്ണിന്റെ പരിശോധന നിർണായകമാകും
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലും, തിരിച്ചറിയാതിരിക്കാനായി മുഖം കരിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം. ഇത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നോയിഡയിലെ സെക്ടർ 142-ലെ മാലിന്യ കൂമ്പാരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഏകദേശം 22-നും 25-നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു. കൊലപാതകശേഷം മൃതദേഹം ബാഗിലാക്കി മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഈ ക്രൂരകൃത്യത്തിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവം നോയിഡയിലെ സെക്ടർ 142 ൽ മാലിന്യ കൂമ്പാരത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടി ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 22നും-25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് പറയുന്നു.
കൊലപാതകമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അതേസമയം, യുവതിയെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.