ദിവസ വാടക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് നൽകി കാറുമായി പോകും; ഒടുവിൽ കാറുമില്ല വാടകയുമില്ല; അന്വേഷിച്ചെത്തുമ്പോൾ അറിയുന്നത് വാഹനം മറ്റൊരാൾക്ക് പണയം വെച്ച വിവരം; സമാനമായി നടത്തിയത് നിരവധി തട്ടിപ്പുകൾ; മുക്കുപണ്ടം പണയം വെയ്പ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി ഡിജോ ഡാർവിൻ സ്ഥിരം തട്ടിപ്പുകാരൻ

Update: 2025-06-05 12:32 GMT

തിരുവനന്തപുരം: സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വെയ്പ്പിച്ച് പണം തട്ടിയ ഡിജോ ഡാർവിൻ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി. മലയിൻകീഴ്, കാട്ടാക്കട, മാറനല്ലൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഈ കേസുകളില്ലെല്ലാം സമാനമായ രീതിയിലാണ് ഡിജോയ് ഡാർവിൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വാടക നൽകാമെന്ന് വ്യാജേന ചെറിയ തുക അഡ്വാൻസായി നൽകി കാർ വാങ്ങി മുങ്ങും. ഈ കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി തട്ടിപ്പ് തുടരുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ മുക്കുപണ്ടം കേസിൽ വലിയ പോലീസിന്റെ പിടിയിലായത്. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ഡിജോയുടെ തട്ടിപ്പ് കഥകൾ പുറത്ത് വരുന്നത്.

കഴിഞ്ഞ ഓഗസ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രതി സമാനമായ മൂന്ന് തട്ടിപ്പുകൾ നടത്തുന്നത്. വാഹനം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാറനല്ലൂർ സ്വദേശിയിൽ നിന്നും ബൊലേറോ പിക്ക് അപ്പ് വാനുമായി കടന്നു കളഞ്ഞ കേസിലെ മുഖ്യപ്രതിയാണ് ഡിജോ. ആർ സി ബുക്കും ഇയാൾ കൈക്കലാക്കിയിരുന്നു. 50,000 രൂപ മാത്രമാണ് പ്രതി പരാതിക്കാരന് നൽകിയതും. സമാനമായിരുന്നു കാട്ടാക്കടയിൽ നടന്ന തട്ടിപ്പും. ദിവസ വാടക നൽകാമെന്ന വ്യാജേന കുളത്തുമ്മൽ സ്വദേശിയിൽ നിന്നും സ്വിഫ്റ്റ് കാർ വാങ്ങിയ ശേഷം ഇയാൾ കരുനാഗപ്പള്ളി സ്വദേശിക്ക് പണയം വെയ്ക്കുകയായിരുന്നു. 5000 രൂപയാണ് പരാതിക്കാരന് പ്രതി അഡ്വാൻസായി നൽകിയിരുന്നത്.

ഈ കേസിൽ ഡിജോയ്‌ക്കൊപ്പം ഒരു യുവതിയടക്കം രണ്ട് പ്രതികൾ കൂടിയുണ്ടായിരുന്നു. ഏറ്റവും പുതിയതായി നടത്തിയ തട്ടിപ്പിനായും ഡിജോ സ്ത്രീയെയാണ് ഉപയോഗിച്ചത്. മുക്കുപണ്ടം പണയം വെക്കാൻ പരുത്തിക്കുഴിയിലെ ഫൈനാൻസിലേക്ക് ചിത്രയെന്ന യുവതിയെയാണ് വിട്ടത്. പണവുമായി വരുന്ന യുവതിയുമായി കടക്കാൻ കുറച്ച് മാറി കാർ നിർത്തിയിരുന്നു. 5000 രൂപയാണ് യുവതിക്ക് നൽകിയത്. തട്ടിപ്പിന്റെ സൂത്രധാരൻ ഡിജോയായിരുന്നു. മലയങ്കിൽ സ്റ്റേഷനിലും ഡിജോയ്ക്ക് കേസുണ്ട്. സഹോദരിയുടെ കല്യാണ ആവശ്യത്തിനായി വാഹനം വേണമെന്നും ദിവസ വാടക നൽകാമെന്നുമായിരുന്നു പ്രതികൾ പറഞ്ഞ് വിശ്വസിപ്പിച്ച്.

ഒഎൽഎക്‌സിലെ പരസ്യം കണ്ടാണ് ഡിജോയും സംഘവും പരാതിക്കാരനെ ബന്ധപ്പെടുന്നത്. മൃദുല അസീം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഈ കേസുകളിൽ റിമാൻഡിലായി പുറത്ത് ഇറങ്ങിയ ശേഷവും ഡിജോ തട്ടിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ 30നാണ് മുക്കുപണ്ട കേസിൽ ഡിജോ വലിയമല പോലീസിന്റെ പിടിയിലായത്. അയ്യപ്പൻക്കുഴിയിലെ സൂര്യ ഫൈനാൻസിൽ മുക്കുപണ്ടം പണയം വെച്ച് 2,20,000 രൂപയാണ് പ്രതികൾ തട്ടിയത്. കേസിലെ കൂട്ട് പ്രതിയായ ചിത്രയും പിടിയിലായിരുന്നു. 

Tags:    

Similar News