ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ..വളരെ ഗ്രാൻഡായി നടത്തിയ കല്യാണം; ഹണിമൂൺ ആഘോഷിക്കാൻ ശ്രീലങ്ക തന്നെ തെരഞ്ഞെടുത്ത് ആ നവദമ്പതികൾ; എല്ലാം കഴിഞ്ഞ് മടങ്ങിയെത്തിയതും വധുവിന്റെ പെരുമാറ്റത്തിൽ മാറ്റം; പിന്നാലെ വീടിനുള്ളിൽ ആശങ്കപ്പെടുത്തുന്ന കാഴ്ച; മകളുടെ അവസ്ഥ കണ്ട് കരഞ്ഞ് കുടുംബം
ബെംഗളൂരു: ശ്രീലങ്കയിലെ മധുവിധു ആഘോഷം പാതിവഴിയിൽ നിർത്തി മടങ്ങിയെത്തിയതിന് പിന്നാലെ ബെംഗളൂരു ചന്നസാന്ദ്രയിൽ നവവധു ആത്മഹത്യാശ്രമം നടത്തി. രാമമൂർത്തി നഗർ സ്വദേശിനിയായ ഗനവി ആണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിട്ട ക്രൂരമായ പീഡനമാണ് മകൾ ആത്മഹത്യാശ്രമം നടത്താൻ കാരണമെന്ന് പിതാവ് ശശി ആരോപിച്ചു. സംഭവത്തിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഗനവിയെ ആർഭാടപൂർവ്വം വിവാഹം കഴിപ്പിച്ച് അയച്ചിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സൂരജും അമ്മ ജയന്തിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് ശശിയുടെ പരാതി. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് രാമമൂർത്തി നഗർ പോലീസ് കേസെടുത്തിരിക്കുന്നത്.
ഒന്നര മാസം മുമ്പായിരുന്നു ഗനവിയുടെയും സൂരജിന്റെയും വിവാഹം. ഭർതൃവീട്ടുകാരുടെ നിർദേശപ്രകാരം ഒരു മാസം കഴിഞ്ഞാണ് വിവാഹ റിസപ്ഷൻ നടത്തിയത്. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ 40 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു ഈ ആഘോഷം.
ഇതിനുശേഷം ശ്രീലങ്കയിലേക്ക് 10 ദിവസത്തെ മധുവിധു ആഘോഷത്തിനായി ഇരുവരും തിരിച്ചെങ്കിലും, അഞ്ച് ദിവസത്തിന് ശേഷം മടങ്ങിയെത്തി. മടങ്ങിയെത്തിയതിന് പിന്നാലെ മകളെ കൂട്ടിക്കൊണ്ടുപോകാൻ സൂരജ് ആവശ്യപ്പെട്ടതായും ശശി ആരോപിച്ചു. സംഭവത്തിൽ രാമമൂർത്തി നഗർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.